കൊച്ചി : കൊച്ചി കോർപറേഷൻ പരിധിയിൽ നിന്ന് 30 ലക്ഷം രൂപയുടെ നിരോധിത പ്രിന്റിംഗ് മെറ്റീരിയലുകൾ പിടിച്ചെടുത്തു. ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നിരോധിത പ്രിന്റിംഗ് മെറ്റീരിയലുകൾ പിടിച്ചെടുത്തത്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിത ചട്ടം കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന. നിരോധിത വസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് കടയുടമയിൽ നിന്ന് 50,000 രൂപ ഫൈൻ ഈടാക്കുകയും ചെയ്തു.
തെരഞ്ഞടുപ്പ് കമ്മീഷന്റെ നിർദ്ദേശം അനുസരിച്ച് മലിനീകരണ നിയന്ത്രണ ബോർഡ് അംഗീകരിച്ച പ്രിന്റിംഗ് മെറ്റീരിയലുകൾ മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളു. പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും കർശനമായ പരിശോധന തുടരും.
Tags : kochi printing materials Banned printing materials election commission