കോഴിക്കോട്: ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് കെ. തമ്പി ജീവനൊടുക്കിയത് മാനസിക വിഭ്രാന്തിയെ തുടർന്നാണെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. സംഭവം പാർട്ടി അന്വേഷിക്കുമെന്നും യുവാവിന് ബിജെപിയുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
സീറ്റ് കിട്ടാത്തതിൽ മനംനൊന്ത് ജീവനൊടുക്കുകയാണെങ്കിൽ താൻ പത്ത് പതിനഞ്ച് പ്രാവശ്യം ഇങ്ങനെ ചെയ്യേണ്ടതാണ്. കോഴിക്കോട് കോര്‍പ്പറേഷനിലെ 22 വാര്‍ഡുകളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ബി.ഗോപാലകൃഷ്ണൻ.
തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നിഷേധിച്ചുവെന്ന് ആരോപിച്ചാണ് ആനന്ദ് ജീവനൊടുക്കിയത്. പ്രാദേശിക ബിജെപി നേതൃത്വത്തിനെ വിമർശിച്ചുള്ള ആനന്ദിന്റെ ശബ്ദസന്ദേശവും പുറത്തുവന്നിരുന്നു.
Tags : anand death case rss thiruvananthapuram b. gopalakrishnan bjp