x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ കുറ്റപത്രം അംഗീകരിച്ചു


Published: February 23, 2026 09:48 PM IST | Updated: February 23, 2026 09:48 PM IST

തിരുവനന്തപുരം: ചലച്ചിത്ര പ്രവർത്തകയോടു ഹോട്ടൽ മുറിയിൽ അപമര്യാദയായി പെരുമാറിയെന്ന കേസിൽ സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരേ സമർപ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു.

തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി മൂന്നാണ് കേസ് പരിഗണിക്കുന്നത്. 2025 നവംബർ ആറിനു തിരുവനന്തപുരത്ത് ഐഎഫ്എഫ്കെ ചലച്ചിത്രമേളയുടെ സ്ക്രീനിംഗിനിടെയായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം.

ചലച്ചിത്ര പ്രവർത്തക മുഖ്യമന്ത്രിക്കു നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങി ഒരു വർഷം മുതൽ അഞ്ചു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണു ചുമത്തിയത്.

തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പോലീസ് ആണു കുറ്റപത്രം സമർപ്പിച്ചത്.

Tags : Chargesheet P. T. Kunju Muhammed court

Recent News

Up