കൽപ്പറ്റ: മാനന്തവാടി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് ആരോപണം. പ്രസവം കഴിഞ്ഞ യുവതിയുടെ ശരീരത്തില്‍ നിന്ന് രണ്ടര മാസത്തിനുശേഷം തുണിക്കഷ്ണം കണ്ടെത്തി. മാനന്തവാടി സ്വദേശിയായ ദേവി (21) നാണ് ദുരനുഭവമുണ്ടായത്.
കഴിഞ്ഞ ഒക്ടോബർ പത്താം തീയതിയാണ് യുവതിയുടെ പ്രസവം നടന്നത്. പ്രസവശേഷം അസഹനീയമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് യുവതി വീണ്ടും ആശുപത്രിയിലെത്തിയെങ്കിലും ചികിത്സലഭിച്ചില്ലെന്നും പരാതിയുണ്ട്.
ഡോക്ടറുടെ ശ്രദ്ധക്കുറവാണ് തുണിക്കഷ്ണം വയറ്റിൽ കുടുങ്ങാൻ കാരണമെന്നാണ് ആക്ഷേപം. ഡോക്ടർക്ക് എതിരെ നടപടി ആവശ്യപ്പെട്ടാണ് യുവതി പരാതി നൽകി.
Tags : medical negligence medical college mananthavady