x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീഴ്ച പറ്റി; പിഎം ശ്രീയിൽ ചർച്ചവേണമായിരുന്നു : എം.വി.ഗോവിന്ദൻ


Published: November 2, 2025 05:55 PM IST | Updated: November 2, 2025 08:04 PM IST

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിൽ സർക്കാരിന് വീഴചപറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. മന്ത്രിസഭ പൂർണമായ അർത്ഥത്തിൽ ചർച്ച നടത്താത്തത് വീഴ്ചയാണ്. കേന്ദ്രത്തിന് കത്തയക്കുന്ന കാര്യത്തിൽ മന്ത്രിസഭ മറുപടി പറയട്ടെയെന്നും അദ്ദേഹം പറ‍ഞ്ഞു.

എൽഡിഎഫ് യോഗത്തിന് മുമ്പ് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് സംസ്ഥാന സെക്രട്ടറി തന്നെ വീഴ്‌ച സമ്മതിച്ചത്. വികസന ചരിത്രത്തിലെ പുതിയ അധ്യായമാണ് അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം. പ്രതിപക്ഷവും ചില വിദഗ്ധരും അതിനെ വിമര്‍ശിച്ച് രംഗത്തെത്തി.

നവംബര്‍ ഒന്നിന് നടന്നത് പ്രഖ്യാപനം മാത്രമാണ്. വർഷങ്ങൾ നീണ്ട പ്രയത്നം അതിന് പിന്നിലുണ്ട്. വി.ഡി.സതീശൻ പ്രതിപക്ഷ നേതാവാണ്. തദ്ദേശസ്ഥാപനങ്ങൾ എല്ലാം ഭരിക്കുന്നത് ഇടതുമുന്നണിയല്ല. യുഡിഎഫ് ഭരിക്കുന്ന സ്ഥാപനങ്ങളടക്കം പദ്ധതിയുടെ ഭാഗമാണ്.

നാലര വർഷം മിണ്ടാതിരുന്ന പ്രതിപക്ഷമാണ് ഇപ്പോൾ വിമർശനവുമായി ഇറങ്ങുന്നത്. എന്ത് കളവും പറയാൻ മടിയില്ലാത്തയാളാണ് പ്രതിപക്ഷ നേതാവെന്നും അദ്ദേഹം പറഞ്ഞു.

Tags : pm shri mvgovindan cpm

Recent News

Up