x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റെജി ലൂക്കോസിന്‍റെ ബിജെപി പ്രവേശനം; വഴിയാത്രക്കാരന് എതിലേയും പോകാമെന്ന് സിപിഎം


Published: January 8, 2026 05:21 PM IST | Updated: January 8, 2026 05:21 PM IST

തിരുവനന്തപുരം: ബിജെപിയിൽ ചേർന്ന റെജി ലൂക്കോസിനെ രൂക്ഷമായി വിമർശിച്ച് സിപിഎം. റെജി ലൂക്കോസിന് പാർട്ടിയുമായി ഒരുബന്ധമില്ലെന്നും ഒരുബന്ധവും ഇല്ലാത്തയാളെ എങ്ങനെ പുറത്താക്കുമെന്നും സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി ആർ.രഘുനാഥ് ചോദിച്ചു.

വഴിയാത്രക്കാരന് എതിലേയും പോകാമെന്നും അദ്ദേഹം പറഞ്ഞു. റെജി ലൂക്കോസ് സിപിഎം അംഗമല്ലെന്ന് മന്ത്രി വി.ശിവൻകുട്ടിയും പറഞ്ഞു. ഇയാൾ പാർട്ടി മെമ്പറൊന്നുമല്ല. പാർട്ടി വക്താക്കളായിട്ട് അവരെയൊന്നും പ്രഖ്യാപിച്ചിട്ടില്ല. ചില വിഷയങ്ങൾ വരുമ്പോൾ അവർവന്ന് സംസാരിക്കുന്നു.

അത്ര മാത്രമേയുള്ളൂ. പാർട്ടിയുടെ കാലാകാലങ്ങളിലുണ്ടാകുന്ന പ്രശ്‌നങ്ങളിൽ എത്രയോപേർ അനുകൂലിക്കുന്നു. എത്രയോപേർ പ്രതികൂലിക്കുന്നു. അനുകൂലിച്ചവർ തന്നെ പ്രതികൂലിച്ച് പിന്നെ അഭിപ്രായപ്രകടനം നടത്തുന്നുണ്ടല്ലോയെന്നും ശിവൻകുട്ടി പറഞ്ഞു.

Tags : reji lukose bjp criticizes v.sivankutty

Recent News

Up