തിരുവനന്തപുരം: മെഡിക്കൽ കോളജിലെ ഡോ.എ.ജെ.ഷഹ്ന ജീവനൊടുക്കിയ കേസിൽ നിർണായക നീക്കവുമായി സർക്കാർ. കേസിൽ എൻ. സലാവുദീനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. സ്ത്രീധനം കൂട്ടി നൽകാത്തതിനെ തുടർന്ന് സുഹൃത്തായ ഡോ. ഉവൈസ് വിവാഹത്തിൽ നിന്ന് പിന്മാറിയിരുന്നു.
ഇതിൽ മനംനൊന്ത് ഷഹ്ന ജീവനൊടുക്കിയെന്നാണ് കേസ്. 2023 ഡിസംബർ നാലിനായിരുന്നു സംഭവം. ഒപി ടിക്കറ്റിന്റെ പിന്നിൽ ഷഹന എഴുതിയ കുറിപ്പിലെ വരികളുടെയും ബന്ധുക്കളുടെ മൊഴികളുടെയും പശ്ചാത്തലത്തിലാണ് ഡോ. ഉവൈസിനെ കേസില്‍ പ്രതി ചേര്‍ത്തത്.
ബന്ധത്തില്‍ നിന്നും പിന്മാറിയതിനാല് ജീവനൊടുക്കുമെന്ന് ഡോ. ഷഹന ഡോ. ഉവൈസിന് വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു. എന്നാൽ അറസ്റ്റിലാകുന്നതിന് മുമ്പ് ഷഹന അയച്ച സന്ദേശം റുവൈസ് ഡിലീറ്റ് ചെയ്തിരുന്നു.
കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെ ചോദ്യം ചെയ്യലിൽ ഷഹന സന്ദേശം അയച്ചിരുന്നതായി റുവൈസ് സമ്മതിച്ചു. ഷഹനയുടെ മൊബൈലിൽ നിന്നുള്ള തെളിവുകളും പോലീസിന് ലഭിച്ചിരുന്നു.
Tags : shahanas death suicide case appoints special public prosecutor