x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെമ്പൂരിൽ വയോധികനെ മർ‌ദിച്ചുകൊലപ്പെടുത്തിയ സംഭവം; ഒരാൾ പിടിയിൽ


Published: December 11, 2025 11:25 PM IST | Updated: December 11, 2025 11:25 PM IST

തിരുവനന്തപുരം: ചെമ്പൂരിൽ വയോധികനെ മർ‌ദിച്ചുകൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ചെമ്പൂര് എതിര്‍ക്കര വിളാകത്ത് മിനി ഭവനില്‍ സത്യരാജ് (60) ആണ് കൊല്ലപ്പെട്ടത്.

കേസിലെ ഒന്നാംപ്രതിയായ ജോയി(32) ആണ് ആര്യങ്കോട് പോലീസിന്‍റെ പിടിയിലായത്. സത്യരാജിന്‍റെ അനുജന്‍റെ ഭാര്യ സഹോദരനാണ് പ്രതി ജോയി. പിടിയിലായ ജോയിയെ കൂടാതെ സഹോദരൻ ജോഷിയും പിതാവ് ജോസ് എന്ന ആല്‍ബിനും ഇനിയും പിടിയിലാകാനുണ്ട്.

ശനിയാഴ്ച രാത്രി 8.30ന് സത്യരാജിന്‍റെ അനുജൻ മനോഹരനെ ഭാര്യ സഹോദരങ്ങളും പിതാവും ചേർന്ന് മർദിച്ചിരുന്നു. ബഹളം കേട്ട് പിടിച്ചുമാറ്റാനെത്തിയ സത്യരാജിനെ തുടർന്ന് പ്രതികൾ ക്രൂരമായി മർദിച്ചു.

പിന്നാലെ പ്രതികൾ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. ഉടൻതന്നെ സത്യരാജിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും മരിച്ചു.

Tags : trivandrum kerala police crimenews chembur murder case

Recent News

Up