x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രതികളില്‍നിന്ന് കൈക്കൂലി: എക്‌സൈസ് ഉദ്യോഗസ്ഥന്‍റെ കുറ്റം കോടതി ശരിവച്ചു


Published: February 21, 2026 12:55 AM IST | Updated: February 21, 2026 12:55 AM IST

കൊച്ചി: മയക്കുമരുന്ന് കേസിലെ പ്രതികളില്‍നിന്നു കൈക്കൂലി വാങ്ങിയെന്ന കേസില്‍ അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്‍റ് സ്‌പെഷല്‍ സ്‌ക്വാഡിലെ എക്‌സൈസ് പ്രിവന്‍റീവ് ഓഫീസര്‍ രാജാക്കാട് പൂവക്കാട്ട് വീട്ടില്‍ പി.ഡി. ദേവസ്യയുടെ കുറ്റം ഹൈക്കോടതി ശരിവച്ചു. അതേസമയം, മൂവാറ്റുപുഴ വിജിലന്‍സ് കോടതി വിധിച്ച രണ്ടു വര്‍ഷത്തെ തടവുശിക്ഷ ഒരു വര്‍ഷമായി കുറച്ചു.

ദേവസ്യ സമര്‍പ്പിച്ച അപ്പീലിലാണ് ജസ്റ്റീസ് എ. ബദറുദ്ദീന്‍റെ നടപടി. ഹര്‍ജിക്കാരന് വിധിച്ച 30,000 രൂപ പിഴശിക്ഷയും ശരിവച്ചിട്ടുണ്ട്. നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്‍റ് സ്‌പെഷല്‍ സ്‌ക്വാഡ് രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസിലെ പ്രതികളായ മെല്‍വിന്‍ തോമസ്, വിനോദ് രാമന്‍, സനീഷ് സരളപ്പന്‍, മനോജ് ഫിലിപ്പ് എന്നിവരില്‍നിന്നായി ഹര്‍ജിക്കാരന്‍ 20500 രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു വിജിലന്‍സ് കേസ്. 2009-2010 കാലഘട്ടത്തിലായിരുന്നു സംഭവം.

Tags : Excise bribe

Recent News

Up