തിരുവനന്തപുരം: ചില പ്രത്യേക മത സാമുദായിക വിഭാഗങ്ങളെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കാൻ ഒരു വിഭാഗം ബിഎൽഒമാരുമായി ചേർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ശ്രമിക്കുന്നുവെന്നു സാമൂഹിക മാധ്യമം വഴിയുള്ള പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ.
എന്യൂമറേഷൻ ഫോറം പൂരിപ്പിച്ച് ഒപ്പിട്ട് നൽകിയ എല്ലാവരും കരടു പട്ടികയിലുണ്ടാവുമെന്ന് മുൻപ് പലതവണ താൻ വ്യക്തമാക്കിയിട്ടുള്ളതാണ്. തൃശൂർ വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ ബിഎൽഒക്കും കൊടുങ്ങല്ലൂർ തഹസിൽദാർക്കുമെതിരെ വാട്സ്ആപ്പിലൂടെ പ്രചരിക്കുന്ന ശബ്ദസന്ദേശം അടിസ്ഥാന രഹിതവും തെറ്റിദ്ധാരണ പരത്തുന്നതുമാണ്.
ഈ വാട്സ്ആപ്പ് സന്ദേശം പോലീസ് സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്. ഇത്തരം കുപ്രചാരണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യാജ പ്രചാരണങ്ങളിൽ പരിഭ്രാന്തരാകരുതെന്നും സിഇഒ അഭ്യർഥിച്ചു.
Tags : voter list Chief Election Officer election commission