വയനാട്: യുഡിഎഫിൽ ഉൾപ്പെടുത്തിയതിനു പിന്നാലെ പ്രതികരണവുമായി സി.കെ.ജാനു. ആദിവാസി വിഭാഗത്തിന് എന്തെങ്കിലും നല്ലത് ചെയ്തിട്ടുണ്ടെങ്കിൽ അത് യുഡിഎഫാണ്. എൻഡിഎയിൽ കടുത്ത അവഗണന നേരിട്ടു.
സീറ്റ് ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്നും ജാനു കൂട്ടിച്ചേര്‍ത്തു. എല്ലാ ആളുകളെയും ഒപ്പം നിർത്തുന്ന സമീപനമാണ് യുഡിഎഫ് സ്വീകരിക്കുന്നത്. മുത്തങ്ങ വെടിവെയ്പ്പ് ഉണ്ടായത് യുഡിഎഫ് കാലത്താണെന്നത് യാഥാർഥ്യമാണ്.
എന്നാൽ അതിനു ശേഷം യുഡിഎഫിൽ നിന്നുണ്ടായത് ഏറ്റവും അനുകൂലമായ സമീപനമാണ്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാണ്. ജനങ്ങളുടെ ചിന്ത മാറി ആദിവാസികൾക്കനുകൂലമായ നിയമങ്ങൾ മുഴുവൻ ഭേദഗതി ചെയ്തത് എൽഡിഎഫാണ്.
കഴിഞ്ഞ ഒമ്പതു വർഷമായി സംസ്ഥാനത്ത് തുടരുന്നത് ജനവിരുദ്ധ സമീപനമാണ്. ജനങ്ങൾക്ക് തിരിച്ചറിവുണ്ടായി. പക്ഷെ ഇടതു പ്രസ്ഥാനങ്ങൾക്ക് തിരിച്ചറിവുണ്ടാവുന്നില്ല. കുറ്റിച്ചൂലിനെ നിർത്തിയാൽ ജയിക്കുന്ന കാലം കഴിഞ്ഞുവെന്നും സി.കെ.ജാനു പരിഹസിച്ചു.
Tags : c.k.janu nda udf wayanad