തിരുവനന്തപുരം: ഏഴു ജില്ലകളിലേക്കു നടന്ന ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പിന്റെ പോളിംഗ് ശതമാനത്തിൽ ഇടിവ്. ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിൽ 70.91 ശതമാനം വോട്ടിംഗ് മാത്രമാണുണ്ടായത്.
2020 ലെ തദ്ദേശ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഏഴു ജില്ലകളിലും കുറവുണ്ടായി. കോവിഡ് കാലത്തു നടന്ന കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മൊത്തം 75.95 ശതമാനമായിരുന്നു പോളിംഗ്. ഏഴു ജില്ലകളിൽ 73.83 ശതമാനമായിരുന്നു 2020ൽ വോട്ടെടുപ്പു രേഖപ്പെടുത്തിയത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായി ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിൽ 1,32,70,482 വോട്ടർമാരാണ് ഉണ്ടായിരുന്നത്. ഇതിൽ 94,10,450 പേർ മാത്രമാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്. 62,44,642 പുരുഷ വോട്ടർമാരിൽ 44,71,889 പേർ വോട്ട് രേഖപ്പെടുത്തി. 71.61 ശതമാനം. 70,25,715 സ്ത്രീ വോട്ടർമാരിൽ 49,38,509 പേർ മാത്രമാണ് വോട്ട് ചെയ്തത്. 70.29 ശതമാനം. ആകെയുള്ള 126 ട്രാൻസ്ജെൻഡർമാരിൽ 52 പേർ മാത്രമാണ് വോട്ട് ചെയ്തത്. 41.27 ശതമാനം.
ജില്ലകളിൽ എറണാകുളം തന്നെയാണ് വോട്ടിംഗ് ശതമാനത്തിൽ മുന്നിൽ. 74.57 ശതമാനം പേർ ഇവിടെ വോട്ട് രേഖപ്പെടുത്തി. ഏറെപ്പേർ വിദേശ രാജ്യങ്ങളിലുള്ള പത്തനംതിട്ട തന്നെയാണ് ഇത്തവണയും പിന്നിൽ. ഇവിടെ 66.78 ശതമാനം മാത്രമാണ് വോട്ട്.
കോർപറേഷനുകളിൽ തിരുവനന്തപുരത്തും കൊല്ലത്തും മുൻ തദ്ദേശ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ടിംഗ് ശതമാനത്തിൽ കുറവുണ്ടായി. എന്നാൽ കൊച്ചി കോർപറേഷനിൽ 2020ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നേരിയ വർധനയുണ്ടായി. അവസാനഘട്ട വോട്ടെടുപ്പു ഇന്നു നടക്കും. 13നാണ് വോട്ടെണ്ണൽ.
ജില്ല തിരിച്ചുള്ള അന്തിമ പോളിംഗ് ശതമാനം, 2020ലെ ശതമാനം എന്നിവ ചുവടെ
Tags : seven districts Polling percentage First phase elections Kerala Local body election