തൊടുപുഴ: ശബരിമലയിലെ സ്വർണക്കൊള്ളയുടെ വിവരം അറിയാമായിരുന്നിട്ടും അതു തടയാൻ സർക്കാർ ശ്രമിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തൊടുപുഴയിൽ യുഡിഎഫ് മഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിലക്കയറ്റം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉള്ള സംസ്ഥാനമായി കേരളം മാറി. ആരോഗ്യരംഗം താറുമാറായി. വൈദ്യുതിമേഖല തകർന്നു. മലയോര ജനത വന്യജീവി ഭീഷണിയിലാണ്. ഇതിനെതിരേ സർക്കാർ അനങ്ങുന്നില്ല. തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ ഒരു നടപടിയുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യോഗത്തിൽ പി.ജെ. ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. സ്വർണക്കൊള്ളയിൽ ദേവസ്വം മന്ത്രിയുടെ പങ്കും സംശയനിഴലിലാണെന്ന് അദ്ദേഹം പറഞ്ഞു.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എഐസിസി വർക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ്, എംപിമാരായ ഡീൻ കുര്യാക്കോസ്, കെ. ഫ്രാൻസിസ് ജോർജ്, എംഎൽഎമാരായ മോൻസ് ജോസഫ്, നജീബ് കാന്തപുരം, കെപിസിസി വൈസ് പ്രസിഡന്റ് റോയി കെ.പൗലോസ്, ഡിസിസി പ്രസിഡന്റ് സി.പി. മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ ജോബിൻ എസ്. കൊട്ടാരം രചിച്ച ‘കേരളത്തിന്റെ സമഗ്ര വികസനത്തിന് പി.ജെ. ജോസഫിന്റെ വിലപ്പെട്ട നിർദേശങ്ങൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രതിപക്ഷ നേതാവ് നിർവഹിച്ചു.
Tags : V.D. Satheesan