x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐടി വ്യവസായിക്കെതിരായ പീഡന പരാതി: ഒത്തുതീർപ്പിനില്ലെന്നു പരാതിക്കാരി

കൊച്ചി ബ്യൂറോ
Published: December 6, 2025 10:51 AM IST | Updated: December 6, 2025 10:51 AM IST

‌കൊച്ചി: ഐടി വ്യവസായി വേണു ഗോപാലകൃഷ്ണന്‍ പ്രതിയായ ലൈംഗീക പീഡന പരാതിയില്‍ ഉറച്ച‌ു നില്‍ക്കുന്നതായി പരാതിക്കാരി. കേസ് മധ്യസ്ഥതയിലൂടെ തീര്‍ത്തുകൂടെയെന്ന സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിച്ചു. ദേശീയ വനിത കമ്മീഷനും എറണാകുളം ജില്ല പോഷ് കമ്മിറ്റിക്കും പരാതി നല്‍കിയിട്ടുണ്ട്. കേസില്‍ നിയമപോരാട്ടം തുടരുമെന്നും പരാതിക്കാരി പറഞ്ഞു.
സാക്ഷികള്‍ അതേ സ്ഥാപനത്തിലായതിനാല്‍ കാര്യങ്ങള്‍ തുറന്നു പറയാന്‍ തയാറല്ല. എന്തു സംഭവിക്കുമെന്ന് അറിയില്ല. മീഡിയേഷനില്‍ പങ്കെടുക്കണോ എന്നത് അഭിഭാഷകരുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കും. പ്രശ്‌നം പറഞ്ഞു പരിഹരിക്കാന്‍ തയാറാണെന്ന് ഒരു ഘട്ടത്തിലും കോടതിയെ അറിയിച്ചിട്ടില്ല. ദേശീയ വനിത കമ്മീഷന്‍ താന്‍ നല്‍കിയ പരാതിയില്‍ തുടര്‍നടപടി സ്വീകരിച്ചിട്ടുണ്ട്. ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും പരാതിക്കാരി പറഞ്ഞു.
കേസ് മധ്യസ്ഥതയിലൂടെ തീര്‍ത്തു കൂടെയെന്നു വേണു ഗോപാലകൃഷ്ണന്‍റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നുതിനിടെ ഇന്നലെ സുപ്രീംകോടതി ചോദിച്ചിരുന്നു. തുടര്‍ന്ന് ഈ കാര്യം പരിശോധിക്കാന്‍ കേസ് സുപ്രീം കോടതിയുടെ മീഡിയേഷന്‍ സെന്‍ററിനു വിടുകയായിരുന്നു.

Tags : Harassment complaint IT entrepreneur no compromise supreme court complaint case court

Recent News

Up