അമ്പലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജിൽ നടത്തിയ ശസ്ത്രക്രിയയ്ക്കുശേഷം വീട്ടമ്മയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി ശസ്ത്രക്രിയ നടത്തിയ ഡോ. ഷാഹിദ.
മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്ക് നഴ്സുമാരുടെ അഭാവമുണ്ടെന്നും ഉഷയ്ക്കു ശസ്ത്രക്രിയ നടത്തിയതു താനാണോയെന്ന് ഓർമയില്ലെന്നും ഡോ. ഷാഹിദ മാധ്യമങ്ങളോട് പറഞ്ഞു. ഉഷയ്ക്കു ശസ്ത്രക്രിയ നടത്തിയത് ഡോ. ലളിതാംബികയല്ലെന്നും ഡോ. ഷാഹിദയാണെന്നും മെഡിക്കൽ കോളജ് സൂപ്രണ്ടും പ്രിൻസിപ്പലും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
കേസ് ഷീറ്റിൽ തന്റെ പേരുണ്ടെങ്കിൽ താനായിരിക്കും ശസ്ത്രക്രിയ ചെയ്തിരിക്കുക. ആലപ്പുഴ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്ക് നഴ്സുമാരുടെ അഭാവമുണ്ട്. പലപ്പോഴും സ്ക്രബ് നഴ്സ് മാത്രമാണുള്ളത്. ഫ്ലോർ നഴ്സ് ഉണ്ടാകാറില്ല. അതുകൊണ്ടുതന്നെ പ്രോട്ടോകോൾ പാലിക്കാനാകാറില്ല. നഴ്സുമാരുടെ അഭാവം പരാതിയായി ഉന്നയിച്ചിട്ടുണ്ടെന്നും ഡോ. ഷാഹിദ മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ എസ്എടി ആശുപത്രിയിലാണു ഡോ. ഷാഹിദ ജോലി ചെയ്യുന്നത്.
Tags : Dr. Shahida surgery stomach sissor Alapuzha Medical College