തിരുവനന്തപുരം: മെഡിസെപ് മാതൃകയിൽ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലേയും സഹകരണ സ്ഥാപനങ്ങളിലേയും ജീവനക്കാർക്കും പെൻഷൻകാർക്കും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുമെന്നു ബജറ്റ് പ്രഖ്യാപനം.
റോഡ് അപകടങ്ങളിൽ പെടുന്നവർക്ക് ആദ്യത്തെ അഞ്ചു ദിവസം പണരഹിത ചികിത്സ നൽകുന്ന ലൈഫ് സേവർ പദ്ധതി നടപ്പാക്കും. പദ്ധതിയുടെ കീഴിൽ തെരഞ്ഞെടുക്കപ്പെടുന്ന സർക്കാർ- സ്വകാര്യ ആശുപത്രികളിൽ ലൈഫ് സേവർ പദ്ധതി നടപ്പാക്കും. ഇതിനായി 15 കോടി രൂപ നീക്കിവച്ചു.
42 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ചികിത്സ നൽകുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ മാനദണ്ഡങ്ങളുടെ പരിധിക്കു പുറത്തുള്ള കുടുംബങ്ങൾക്ക് ചെറിയ തുക അടച്ചു ചേരാൻ കഴിയുന്ന ഇൻഷ്വറൻസ് പദ്ധതി ഈ വർഷം തന്നെ നടപ്പാക്കും. ഇതിനായി 50 കോടി വകയിരുത്തി.
Tags : Insurance scheme public sector employees Kerala budget