x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജാനു കാത്തിരിക്കുന്നു; ഒന്നും മിണ്ടാതെ കെപിസിസി

ബിനു ജോര്‍ജ്
Published: November 28, 2025 02:20 AM IST | Updated: November 28, 2025 02:20 AM IST

കോഴിക്കോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തിട്ടും മുത്തങ്ങ ഭൂസമര നായികയും ജനാധിപത്യ രാഷ്‌ട്രീയ പാര്‍ട്ടി (ജെആര്‍പി) അധ്യക്ഷയുമായ സി.കെ. ജാനുവിന്‍റെ യുഡിഎഫ് പ്രവേശനത്തില്‍ തീരുമാനമെടുക്കാതെ കെപിസിസി.

അടുത്തിടെ കൊച്ചിയില്‍വച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ജെആര്‍പിയെ യുഡിഎഫ് മുന്നണിയില്‍ എടുക്കണമെന്ന് സി.കെ. ജാനു ആവശ്യപ്പെട്ടതാണ്. അനുഭാവപൂര്‍വം പരിഗണിക്കാമെന്നായിരുന്നു വി.ഡി. സതീശന്‍റെ മറുപടി. വയനാട്ടില്‍ ഇനി വോട്ടെടുപ്പിന് 12 നാള്‍. ഇതുവരെ യുഡിഎഫ് തീരുമാനം അറിയിച്ചിട്ടില്ല.

‌ഓരോ നിമിഷവും തീരുമാനത്തിന് കാത്തിരിക്കുകയാണ് ജാനു. എന്തായാലും വോട്ടെടുപ്പിനുമുമ്പ് ജെആര്‍പിയുടെ തെരഞ്ഞടുപ്പ് നിലപാട് വ്യക്തമാക്കുമെന്ന് ജാനു ദീപികയോടു പറഞ്ഞു. ജെആര്‍പിയെ ഘടകകക്ഷിയാക്കണമെന്ന ആവശ്യത്തില്‍ തട്ടിയാണ് യുഡിഎഫിന്‍റെ തീരുമാനം വൈകുന്നതെന്നാണ് സൂചന.

മുത്തങ്ങയില്‍ ആദിവാസി ഭൂസമരക്കാര്‍ക്കു നേരേ പോലീസ് നിറയൊഴിച്ച സംഭവത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്‍റണിക്കെതിരേ അടുത്തകാലത്തും രൂക്ഷവിമര്‍ശനമുന്നയിച്ച സി.കെ. ജാനുവിനെ ഘടകകക്ഷിയാക്കുന്നതില്‍ വയനാട് ഡിസിസി എതിര്‍പ്പ് അറിയിച്ചിട്ടുണ്ടെന്നാണ് സൂചന.

ജാനുവിന്‍റെ ഒരു ഉപാധിയും അംഗീകരിക്കേണ്ടതില്ലെന്ന നിലപാടാണ് വയനാട് ഡിസിസിയില്‍ നിന്ന് കെപിസിസിയെ അറിയിച്ചിരിക്കുന്നതെന്ന് പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

ഏറെക്കാലം എന്‍ഡിഎയുടെ ഭാഗമായിരുന്ന ജാനു ചുരുങ്ങിയ കാലയളവിനുള്ളില്‍ രാഷ്‌ട്രീയപരമായ പല മലക്കംമറിച്ചിലുകളും നടത്തിക്കഴിഞ്ഞു. ജെആര്‍പി രാഷ്ട്രീയപാര്‍ട്ടിയായതിനാല്‍ ഇനി പിടിച്ചുനില്‍ക്കണമെങ്കില്‍ ഏതെങ്കിലും മുന്നണിയുടെ ഭാഗമാകണമെന്ന തിരിച്ചറിവ് ജെആര്‍പി അണികള്‍ക്കും നേതാക്കള്‍ക്കുമുണ്ട്. അതിന്‍റെ ഭാഗമായിട്ടായിരുന്നു വി.ഡി. സതീശനുമായുള്ള കൂടിക്കാഴ്ച. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പു മുതല്‍ എന്‍ഡിഎയുടെ ഭാഗമായിരുന്നു സി.കെ. ജാനു. ബത്തേരി മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ചുവെങ്കിലും പ്രതീക്ഷിച്ചത്ര ബിജെപി വോട്ടുകള്‍ കിട്ടിയില്ല.

2018ല്‍ ജാനു എന്‍ഡിഎ വിട്ടു. തുടര്‍ന്ന് അന്നത്തെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ചര്‍ച്ച നടത്തിയെങ്കിയും രാഷ്‌ട്രീയ ധാരണയിലെത്താന്‍ കഴിഞ്ഞില്ല. 2021ല്‍ വീണ്ടും എന്‍ഡിഎയുടെ ഭാഗമായി. ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ അംഗം സ്ഥാനമടക്കം വാഗ്ദാനം ചെയ്താണ് ജാനുവിനെ ബിജെപി കൂടെക്കൂട്ടിയത്. പലതവണ പരസ്യമായ കുറ്റപ്പെടുത്തലുകളോടെ വാഗ്ദാനങ്ങളെക്കുറിച്ച് ജാനു ഓര്‍മിപ്പിച്ചുവെങ്കിലും എന്‍ഡിഎയില്‍നിന്ന് പ്രതികരണമുണ്ടായില്ല.
കടുത്ത അവഗണനയ്ക്കൊടുവില്‍ രണ്ടാമതും എന്‍ഡിഎയുടെ പടിയിറങ്ങിയ ജാനുവിന്‍റെ രാഷ്‌ട്രീയഭാവി നിര്‍ണയിക്കുന്നതാകും യുഡിഎഫിന്‍റെ യെസ് ഓര്‍ നോ തീരുമാനം.

Tags : CK Jaanu KPCC KPCC without any hesitation Jaanu is waiting

Recent News

Up