തിരുവനന്തപുരം: കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫ് ചവിട്ടി പുറത്താക്കിയപ്പോൾ സംരക്ഷിച്ചത് പിണറായി വിജയനാണെന്ന് ചെയർമാൻ ജോസ് കെ. മാണി. ഇറക്കിവിട്ട സ്ഥലത്തേക്ക് എങ്ങനെ പോകണമെന്നും ജോസ് ചോദിച്ചു. എൽഡിഎഫിൽ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫ് പ്രവേശനം തുറക്കാത്ത അധ്യായമാണെന്നും ജോസ് വ്യക്തമാക്കി. യുഡിഎഫ് നേതാക്കളുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല. നിയമസഭ തെരഞ്ഞെടുപ്പിൽ 13 സീറ്റ് ആവശ്യപ്പെടുമെന്ന് ജോസ് പറഞ്ഞു.
എൽഡിഎഫ് മധ്യമേഖല ജാഥ ജോസ് കെ. മാണി നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണപക്ഷത്തെങ്കിലും ചില വിഷയങ്ങളിൽ കേരള കോണ്‍ഗ്രസ് എം വേറിട്ട നിലപാട് എടുത്തു. ചില കാര്യങ്ങളിൽ പ്രതിപക്ഷത്തെക്കാൾ കൂടുതൽ എതിർപ്പ് ഉയർത്തി.
വന്യമൃഗശല്യത്തിന് പരിഹാരം ആവശ്യപ്പെട്ടത് കേരള കോണ്‍ഗ്രസാണ്. മുനമ്പം വിഷയത്തിലും ആദ്യം ഇടപെട്ടത് കേരള കോണ്‍ഗ്രസ് എം ആണ്. ഒരു വിഷയത്തിൽ ഇടപെടുന്പോൾ ആ വിഷയത്തിൽ പരിഹാരം കാണുന്നതുവരെ അതിൽ ഉറച്ചുനിൽക്കുമെന്നും ജോസ് കൂട്ടിച്ചേർത്തു.
Tags : Jose K. Mani assembly elections kerala congress m