x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേരള കോൺഗ്രസ്-എമ്മിന്‍റെ വരവ് അടഞ്ഞ അധ്യായമല്ലെന്ന് കെപിസിസി പ്രസിഡന്‍റ്


Published: January 25, 2026 02:53 AM IST | Updated: January 25, 2026 02:53 AM IST

കണ്ണൂർ: കേരള കോൺഗ്രസ്-എമ്മിന്‍റെ വരവ് അടഞ്ഞ അധ്യായമല്ലെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്.

കേരള കോൺഗ്രസ്-എം മുന്നണിയിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, അത് അടഞ്ഞ അധ്യായമാണോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും വാതിലുകൾ അടയ്ക്കാനും തുറക്കാനും കഴിയുന്നതാണെന്നും മുട്ടുവിൻ തുറക്കപ്പെടും എന്ന വചനമാണ് ഇതിൽ ഓർമിപ്പിക്കാനുള്ളതെന്നും കെപിസിസി പ്രസിഡന്‍റ് പറഞ്ഞു.

കണ്ണൂരിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇതിന്‍റെ ഭാഗമായി ഈ മാസം 27ന് ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലും മറ്റു ജില്ലകളിൽ കളക്‌ടറേറ്റുകൾക്കു മുന്നിലും വിശ്വാസ സംരക്ഷണ സംഗമങ്ങൾ നടത്തും. സ്വർണക്കൊള്ള കേസിൽ പ്രതികൾക്കു ജാമ്യം ലഭിക്കാൻ സാഹചര്യം ഒരുങ്ങിയത് ബോധപൂർവമായ ഇടപെടൽ മൂലമാണ്. പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാൻ വൈകിയത് നിയമം അറിയാത്തതുകൊണ്ടല്ല, മറിച്ച്, പ്രതികളെ സഹായിക്കാൻ വേണ്ടിയുള്ള ബോധപൂർവമായ നീക്കമായിരുന്നു.

അടൂർ പ്രകാശും കേസിലെ പ്രതിയായ പോറ്റിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, ഒരു ജനപ്രതിനിധി എന്ന നിലയിൽ ഒരാളുമായി സംസാരിക്കുന്നതോ ഫോട്ടോ എടുക്കുന്നതോ എങ്ങനെയാണ് കേസുമായി ബന്ധപ്പെടുത്താൻ കഴിയുകയെന്ന് അദ്ദേഹം ചോദിച്ചു. ശബരിമലയിൽ ചുമതലയുള്ള ഒരാളുമായി എംപി എന്ന നിലയിൽ പരിചയപ്പെടുന്നതോ ഫോട്ടോ എടുക്കുന്നതോ തെറ്റല്ല. ആ കാലയളവിൽ പ്രതികളെ സഹായിക്കാൻ കഴിയുന്ന പദവിയിലായിരുന്നില്ല അടൂർ പ്രകാശെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ രാജ്ഭവന് മുന്നിൽ രാപ്പകൽ സമരം ഉൾപ്പെടെയുള്ള പ്രക്ഷോഭങ്ങൾ കോൺഗ്രസ് സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന്‍റെ തുടർച്ചയായി ഗാന്ധിജി രക്തസാക്ഷിത്വം വരിച്ച 30ന് എല്ലാ പഞ്ചായത്തുകളിലും ദേശീയ തൊഴിലുറപ്പ് സംരക്ഷണ ദിനമായി ആചരിക്കാൻ തീരുമാനിച്ചു.

അന്നേദിവസം തൊഴിലുറപ്പ് പദ്ധതിയുടെ സംരക്ഷണത്തിനായി വിപുലമായ പ്രത്യേക പരിപാടികളും സംഘടിപ്പിക്കും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി 27ന് തിരുവനന്തപുരത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ചേരും.

സീറ്റ് വിഭജനം ഉൾപ്പെടെയുള്ള കാര്യങ്ങളുമായി യുഡിഎഫും കോൺഗ്രസും മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags : KPCC President Sunny Joseph MLA Kerala Congress-M

Recent News

Up