x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേരളത്തിൽ പൗരത്വ രജിസ്റ്റർ നടപ്പാക്കില്ലെന്നത് സർക്കാരിന്‍റെ സുചിന്തിത അഭിപ്രായം: മുഖ്യമന്ത്രി


Published: February 15, 2026 12:55 AM IST | Updated: February 15, 2026 12:55 AM IST

മലപ്പുറം: പൗരത്വ രജിസ്റ്റർ നടപ്പാക്കില്ലെന്നത് സർക്കാരിന്‍റെ സുചിന്തിത അഭിപ്രായമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. പൗരത്വമില്ലെന്ന് ആരോപിക്കപ്പെടുന്നവരെ പാർപ്പിക്കാൻ ഒരു തടങ്കൽപ്പാളയവും കേരളത്തിൽ പണിയില്ല. ഇക്കാര്യം നേരത്തേ പ്രഖ്യാപിച്ചതാണ്. ആ ഉറപ്പ് വീണ്ടും ആവർത്തിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെ.ടി. ജലീൽ എംഎൽഎ രചിച്ച ‘സോഷ്യലിസ്റ്റായ മുഹമ്മദ് നബി’ എന്ന പുസ്തകം മലപ്പുറം ടൗണ്‍ ഹാളിൽ പ്രകാശനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

എല്ലാ മതവിശ്വാസധാരയിൽപ്പെടുന്നവരെയും ചേർത്തുപിടിക്കാനാണു സർക്കാർ ശ്രമിക്കുന്നത്. എല്ലാവരോടും സമസാമീപ്യമാണ് സർക്കാരിനുള്ളത്. ഒരു ആനുകൂല്യ പട്ടികയിൽനിന്നും ആരെയും മാറ്റിനിർത്തിയിട്ടില്ല. പരിഗണിച്ചില്ല, വിവേചനം കാണിച്ചുവെന്ന് പരാതിപ്പെടാൻ കഴിയുന്ന ഒരു സംഭവവും ഒരു വിഭാഗത്തിനും കേരളത്തിൽ ഉണ്ടായിട്ടില്ല. എല്ലാ പ്രദേശങ്ങളും ജനവിഭാഗങ്ങളും വികസനത്തിന്‍റെ സ്വാദ് അനുഭവിക്കണമെന്ന സാമൂഹികനീതിയിൽ അധിഷ്ഠിത വികസനമാണ് നടപ്പാക്കിയത്.

ബംഗ്ലാദേശിലെ തെരഞ്ഞെടുപ്പ് വിധി ജമാഅത്തെ ഇസ്ലാമിയെ പൊക്കികൊണ്ടു നടക്കുന്നവർക്കുള്ള അനുഭവപാഠമാണ്. നാടിന്‍റെ സ്വാസ്ഥ്യം തകർക്കാനുള്ള നീക്കം രാജ്യമാകെ വ്യാപിക്കുകയാണ്.

മണിപ്പുർ, ഡൽഹി, ഉത്തർപ്രദേശ്, ആസാം എന്നിവിടങ്ങളിൽ നിന്നുള്ള വാർത്തകൾ ഒട്ടും സുഖകരമല്ല. മുസ്‌ലിംകളും ദളിതരും കാലങ്ങളായി താമസിക്കുന്ന കൂരകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കുകയാണ്. ബിജെപിയും കോണ്‍ഗ്രസുമെല്ലാം ഇക്കാര്യത്തിൽ ഒരേ തൂവൽ പക്ഷികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags : NRC not implement Chief Minister Pinarayi vijayan

Recent News

Up