കൊച്ചി: കേരളം മയക്കുമരുന്നിന്റെ തലസ്ഥാനമായി മാറുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പ്രൗഡ് കേരളയുടെ ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി 13 ജില്ലകളിലും സംഘടിപ്പിച്ച വാക്കത്തണിന്റെ സമാപനം ഫ്ളാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ കുഗ്രാമങ്ങളിൽപോലും ഏതു തരത്തിലുള്ള ലഹരിമരുന്നും ലഭ്യമാണ്. കാരിയര്‍മാരും വിതരണക്കാരും പെരുകുകയാണ്. ലഹരിവിരുദ്ധപ്രചാരണമല്ല പോലീസും എക്സൈസും നടത്തേണ്ടത്. അവര്‍ നടപടിയെടുക്കുകയാണ് വേണ്ടത്. കൃത്യമായ നയം ഉണ്ടാകണം, നടപടിയും.- സതീശന് പറഞ്ഞു.
വാക്കത്തണിന്റെ സമാപനം വഴി ഈ ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ഒന്നാം ഘട്ടം സമാപിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ജില്ലകളില്‍നിന്ന് നിയോജക മണ്ഡലങ്ങളിലേക്കും കലാലയങ്ങളിലേക്കും നീളുന്ന രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഉടന്‍ തുടക്കമാകും. ലഹരിയുടെ വേരറുക്കും വരെയാണ് ഈ സമരം. ഓരോ കുടുംബങ്ങളില്‍ നിന്നും പോരാളികള്‍ ഉയര്‍ന്നുവരണമെന്നും അദ്ദേഹം പറഞ്ഞു.
മറൈൻ ഡ്രൈവില്‍നിന്ന് ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിലേക്കു നടന്ന ഗ്രേറ്റ് വാക്കത്തണില്‍ പൗരപ്രമുഖരും വിദ്യാര്‍ഥികളും കലാകാരന്മാരും ഉള്‍പ്പെടെ വിവിധ മേഖലകളിലുള്ളവര്‍ പങ്കെടുത്തു.
Tags : V.D. Satheesan Kerala is becom drug capital