തിരുവനന്തപുരം: രണ്ടു മനുഷ്യർ സ്നേഹത്താൽ പരസ്പരം ഒന്നുചേരുന്പോൾ അതിനു മതത്തിന്റെയും വർഗീയതയുടെയും മുഖവും നിറവും നൽകി അവയെ നിർബന്ധിത മതപരിവർത്തനമെന്ന വ്യാജ ആരോപണങ്ങളിൽ കുടുക്കിയിടാനും അതുവഴി വെറുപ്പ് ഉത്പാദിപ്പിക്കാനും ഫാസിസ്റ്റ് ശക്തികൾ നടത്തുന്ന ശ്രമങ്ങളെ കേരളം തള്ളിക്കളയുമെന്നും കോണ്ഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല വ്യക്തമാക്കി.
‘ദി കേരളാ സ്റ്റോറി ’ എന്ന സിനിമയുടെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നുവെന്ന വാർത്തകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരളം സംഘപരിവാറിനും അവരുടെ വിധ്വംസക ശക്തികൾക്കും ഇപ്പോഴും ഒരു ബാലികേറാമലയാണ്. നമ്മുടെ മതേതര ബോധത്തെയും കൂട്ടായ്മകളെയും അവർ അവഹേളിക്കും.
എന്നാൽ അവർ പരാജയപ്പെടും. ഈ വികൃതസൃഷ്ടികളൊന്നും മലയാളിയുടെ സാമൂഹ്യ, സാംസ്കാരിക ബോധത്തെ ഒന്നു സ്പർശിക്കുക പോലും ചെയ്യില്ലന്നു നമുക്കുറപ്പിച്ചു പറയാൻ കഴിയുമെന്ന് പറഞ്ഞു.
Tags : Ramesh Chennithala second part Malayalam cinima Film The Kerala Story