തിരുവനന്തപുരം: ഹയർസെക്കൻഡറി വിദ്യാർഥികളിൽ നിന്ന് ഈടാക്കുന്ന ലാബ് ഫീസ് സർക്കാർ വകമാറ്റാതെ അതേ വിദ്യാർഥിയുടെ ലാബ് സൗകര്യത്തിനായി ഉപയോഗിക്കുന്ന വിധത്തിൽ മാറ്റം വരുത്തണമെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ആർ. അരുണ്‍കുമാറും ജനറൽ സെക്രട്ടറി എസ്. മനോജും പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പ്രവേശന സമയത്ത് പ്രാക്ടിക്കലുള്ള ഓരോ വിഷയത്തിനും 50 രൂപ നിരക്കിൽ ലാബ് ഫീസ് ഈടാക്കുന്നുണ്ട്.
എന്നാൽ, തുക വിദ്യാർഥികളുടെ ലാബ് സൗകര്യത്തിനായി വിനിയോഗിക്കാൻ കഴിയുന്നില്ല. പകരം സർക്കാരിന്റെ ജനറൽ റവന്യു ഹെഡിലാണ് അടയ്ക്കേണ്ടത്.
സർക്കാരിന്റെ പൊതു ഫണ്ടിലേക്കു പോകുന്നതിനാൽ ഇതു വിദ്യാർഥികളുടെ ലാബ് സൗകര്യത്തിനായി ഉപയോഗിക്കാനാകുന്നില്ല. പകരം സ്കൂളിന്റെ പിഡി അക്കൗണ്ടിലേക്ക് അടച്ചാൽ കുട്ടികളുടെ ലാബ് സൗകര്യത്തിനായി വിനിയോഗിക്കാനാകും. ഹയർസെക്കൻഡറി പ്രവേശന സമയത്ത് വിദ്യാർഥികളിൽ നിന്ന് കോഷൻ ഡിപ്പോസിറ്റ് പിരിക്കുന്ന പരിപാടി അവസാനിപ്പിക്കണമെന്നും ഹയർസെക്കൻഡറി പ്രിൻസിപ്പൽമാരുടെ ജോലി സമയം അഞ്ചു ദിവസമായി നിജപ്പെടുത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.
Tags : Lab fees collected higher secondary students changed