കോട്ടയം: പാലാ നഗരസഭയിൽ ജോസ് കെ. മാണിയേയും എൽഡിഎഫിനെയും ഞെട്ടിച്ച് യുഡിഎഫ് ഭരണം ഉറപ്പിച്ചു. യുഡിഎഫ്12 സീറ്റിലും എൽഡിഎഫ് പത്തു സീറ്റിലും മറ്റുള്ളവർ നാലു സീറ്റിലും വിജയിച്ചു. ഇതിൽ മൂന്നെണ്ണം ബിനു പുളിക്കക്കണ്ടവും സഹോദരനും ബിനുവിന്റെ മകളും വിജയിച്ച് വാർഡുകാളാണ്.
ഈ മൂന്നുപേരും യുഡിഎഫിനെ പിന്തുണയ്ക്കും. ഇവർക്കെതിരെ യുഡിഎഫ് സ്ഥാനാർഥികളെ നിറുത്തിയിരുന്നില്ല. മൂന്നു പേരും സ്വതന്ത്രരായി ജീപ്പ് ചിഹ്നത്തിലാണ് മത്സരിച്ചത്. നഗരസഭാധ്യക്ഷ സ്ഥാനം സിപിഎം നിഷേധിച്ചതിനെത്തുടര്‍ന്ന് കറുപ്പ് വസ്ത്രമണിഞ്ഞ് പ്രതിഷേധിച്ച ബിനു പുളിക്കക്കണ്ടം പുതിയ രാഷ്ട്രീയപരീക്ഷണത്തില് വിജയിച്ചിരിക്കുകയാണ്.
20 വര്‍ഷമായി കൗണ്‍സിലറായ ബിനു ഒരു തവണ ബിജെപി സ്ഥാനാര്‍ഥിയായും ഒരു തവണ സിപിഎം സ്ഥാനാര്‍ഥിയായും രണ്ടു തവണ സ്വതന്ത്രനായുമാണു ജയിച്ചത്. കേരള കോണ്‍ഗ്രസ് എമ്മുമായുള്ള തര്‍ക്കങ്ങള്‍ക്കൊടുവില്‍ ബിനുവിനെ സിപിഎം പുറത്താക്കിയിരുന്നു.
അതേസമയം ജോസ് കെ. മാണി നേരിട്ട് പ്രചാരണം നടത്തിയിട്ടും നഗരസഭ കൈവിട്ടു പോയത് വരും ദിവസങ്ങളിൽ പാർട്ടിയിൽ ചർച്ചയാകും.
Tags : local body election result pala municipality