x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തദ്ദേശപ്പോര്; കൂടുതൽ സ്ഥാനാർഥികൾ മലപ്പുറം ജില്ലയിൽ


Published: November 21, 2025 09:52 PM IST | Updated: November 21, 2025 09:56 PM IST

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചപ്പോൾ മത്സര രംഗത്തുള്ളത് 108580 സ്ഥാനാർഥികൾ. ഏറ്റവും കൂടുതൽ സ്ഥാനാർഥികളുള്ളത് മലപ്പുറം ജില്ലയിലാണ്. 13595 പേരാണ് ഇവിടെ പത്രിക നൽകിയത്.

പാലക്കാട് ജില്ലയിൽ 10372, തൃശൂരിൽ 11079, എറണാകുളം ജില്ലയിൽ 10092 പേരും മത്സര രംഗത്തുണ്ട്. കാസർഗോഡ് 4374, കണ്ണൂർ 8238, വയനാട് 3180, കോഴിക്കോട് 9977, ഇടുക്കി 4257, കോട്ടയം 6276, ആലപ്പുഴ 7210, പത്തനംതിട്ട 4164, കൊല്ലം 7141, തിരുവനന്തപുരം 8625 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ സ്ഥാനാർഥികളുടെ എണ്ണം.

സംസ്ഥാനത്താകെ 164427 നാമനിർദേശ പത്രികകളാണ് ലഭിച്ചതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ശനിയാഴ്ച നടക്കും. പത്രിക പിൻവലിക്കാനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിക്കും.

ഇതിനുശേഷമെ അന്തിമ ചിത്രം തെളിയൂ. തുടർന്ന് റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത്, മുനിസിപ്പാലിറ്റി, നഗരസഭ ഓഫീസുകളിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ പട്ടിക പരസ്യപ്പെടുത്തും.

 

 

 

 

Tags : local body election nomination malappuram udf ldf bjp

Recent News

Up