x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തദ്ദേശ തെരഞ്ഞെടുപ്പ് : ക്രമസമാധാനം ഉറപ്പാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ


Published: December 1, 2025 02:47 AM IST | Updated: December 1, 2025 02:47 AM IST

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രചാരണ ജാഥകളും പൊതുയോഗങ്ങളും സംഘടിപ്പിക്കുന്നത് ക്രമസമാധാനം ഉറപ്പാക്കിയും ഹൈക്കോടതി, സുപ്രീംകോടതി ഉത്തരവുകൾ അനുസരിച്ചുമാകണമെന്നു നിർദേശം.

ക്രമസമാധാന പാലനത്തിനും ഗതാഗതനിയന്ത്രണത്തിനും ആവശ്യമായ ക്രമീകരണം ഏർപ്പെടുത്താൻ പോലീസിനു സാധ്യമാകണം. ഇവ നടത്തുന്ന സ്ഥലവും സമയവും ബന്ധപ്പെട്ട രാഷ്‌ട്രീയ പാർട്ടിയോ സ്ഥാനാർഥിയോ പോലീസിനെ മുൻകൂട്ടി അറിയിക്കണം. മറ്റുകക്ഷികളുടെ യോഗങ്ങളും ജാഥകളും തടസപ്പെടുത്തുകയോ ഛിദ്രമുണ്ടാക്കുകയോ ചെയ്യുന്നില്ലെന്ന് രാഷ്‌ട്രീയകക്ഷികളും സ്ഥാനാർഥികളും ഉറപ്പാക്കണം.

മറ്റൊരു രാഷ്‌ട്രീയ പാർട്ടിയുടെയും പൊതുയോഗങ്ങളിൽ പ്രശ്നം സൃഷ്ടിക്കാൻ പാടില്ല. ഒരു പാർട്ടിയുടെ യോഗം നടന്നുകൊണ്ടിരിക്കേ മറ്റൊരു കക്ഷി ഇതേ സ്ഥലത്ത് ജാഥ നടത്താൻ പാടില്ല. ഒരു പാർട്ടിയുടെ ചുവർപരസ്യം മറ്റു കക്ഷി പ്രവർത്തകർ നീക്കം ചെയ്യരുത്.

യോഗം നടത്തുന്ന സ്ഥലത്തു നിയന്ത്രണ ഉത്തരവോ നിരോധനാജ്ഞയോ പ്രാബല്യത്തിലില്ലെന്ന് ഉറപ്പാക്കണം. അത്തരം ഉത്തരവ് നിലവിലുണ്ടെങ്കിൽ അവ കർശനമായി പാലിക്കണം.

പൊതുയോഗം തടസപ്പെടുത്തുകയോ യോഗസ്ഥലത്ത് ക്രമരഹിതമായി പ്രവർത്തിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്നവർക്ക് മൂന്നുമാസംവരെ തടവോ 1000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കും.

യോഗം നടത്താൻ ഉച്ചഭാഷിണിയോ മറ്റുസൗകര്യമോ ഉപയോഗിക്കുന്നതിന് മുൻകൂട്ടി അനുമതി വാങ്ങണം. ശബ്ദമലിനീകരണ വ്യവസ്ഥകൾക്ക് അനുസൃതമായി, അനുവദനീയമായ ശബ്ദത്തിൽ മാത്രമേ ഉച്ചഭാഷിണികൾ പ്രവർത്തിക്കാവൂ.

ജാഥ സംഘടിപ്പിക്കുന്ന പാർട്ടിയോ സ്ഥാനാർഥിയോ ജാഥ ആരംഭിക്കുന്ന സമയവും സ്ഥലവും കടന്നുപോകുന്നറൂട്ടും അവസാനിപ്പിക്കുന്ന സമയവും സ്ഥലവും മുൻകൂട്ടി അറിയിക്കണം. വാഹനഗതാഗതത്തിന് തടസമുണ്ടാകാത്ത വിധത്തിലാവണം ജാഥ. ഗതാഗത നിയന്ത്രണം നിർബന്ധമായി പാലിക്കണം. ജാഥ നടത്തുന്ന സമയത്ത് ഡ്യൂട്ടിയിലുള്ള പോലീസ് നിർദ്ദേശം പാലിക്കണം.

രണ്ടോ അതിലധികമോ രാഷ്‌ട്രീയപാർട്ടികളോ സ്ഥാനാർഥികളോ ഒരേ സമയം ഒരേ റൂട്ടിലോ അതേ റൂട്ടിലെ ഭാഗങ്ങളിലോ ജാഥകൾ നടത്താൻ തീരുമാനിച്ചാൽ, സംഘാടകർ തമ്മിൽ മുൻകൂട്ടി ബന്ധപ്പെടുകയും ജാഥകൾ തമ്മിൽ കൂട്ടിമുട്ടാതിരിക്കാനും ഗതാഗത തടസമുണ്ടാകാതിരിക്കാനും നടപടി സ്വീകരിക്കണം.

ഉചിതമായ ക്രമീകരണത്തിന് ലോക്കൽ പോലീസ് സഹായം തേടാം. രാഷ്‌ട്രീയ പാർട്ടി നേതാക്കളുടെയോ അംഗങ്ങളുടെയോ കോലം കൊണ്ട് നടക്കുന്നതും പരസ്യമായി കത്തിക്കുന്നതും മറ്റു പ്രകടനം നടത്തുന്നതും കുറ്റകരമാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.

Tags : Kerala Local body election Election Commission peace and order

Recent News

Up