തിരുവനന്തപുരം: ട്രാൻസ്ജെൻഡറുകളായ അരുണിമയുടെയും അമയയുടെയും നാമനിർദേശ പത്രിക അംഗീകരിച്ചു. ജില്ലാ പഞ്ചായത്ത് പോത്തന്‍കോട് ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ ട്രാന്‍സ് വുമണ്‍ അമയ പ്രസാദ് വനിതാ സംവരണ സീറ്റിലാണ് ജനവിധി തേടുക.
രേഖകള്‍ പ്രകാരം വനിതയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നാമനിര്‍ദേശ പത്രിക അംഗീകരിച്ചത്. അമയയുടെ വോട്ടര്‍പട്ടികയില്‍ ട്രാന്സ്ജെന്ററെന്ന് രേഖപ്പെടുത്തിയതാണ് ആശങ്കയുണ്ടാക്കിയത്. ട്രാന്സ്ജെന്ററെന്ന് രേഖപ്പെടുത്തിയതിനെതിരെ അമയ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ വരണാധികാരിക്ക് തീരുമാനമെടുക്കാമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. സൂക്ഷ്മപരിശോധന പൂര്‍ത്തിയായതോടെ അമയയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നും വരണാധികാരി വ്യക്തമാക്കി.
നേരത്തെ ആലപ്പുഴയിലെ വയലാർ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ കോൺഗ്രസ് പ്രഖ്യാപിച്ച ട്രാൻസ്ജെൻഡർ സ്ഥാനാർഥി അരുണിമയുടെ സ്ഥാനാർഥിത്വത്തിലും പ്രതിസന്ധിയുണ്ടായിരുന്നു. വനിതാ സംവരണ സീറ്റിൽ ട്രാൻസ്ജെൻഡർ മത്സരിക്കുന്നത് സംബന്ധിച്ചായിരുന്നു പ്രതിസന്ധിയുണ്ടായത്.
പിന്നീട് സൂഷ്മ പരിശോധനയിൽ അരുണിമയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചതോടെയാണ് അനിശ്ചിതത്വം നീങ്ങിയത്. നിലവില്‍ ട്രാന്‍സ്ജെന്‍ഡര്‍ കോണ്‍ഗ്രസ് സംസ്ഥാന രക്ഷാധികാരിയും കെഎസ്യു ജനറല്‍ സെക്രട്ടറിയുമാണ് അരുണിമ എം. കുറുപ്പ്.
Tags : local body election paper accepted amaya prasad arunima m. kurup udf