x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തദ്ദേശ തെരഞ്ഞെടുപ്പ്; ഒന്നാംഘട്ടത്തിന്‍റെ കൊട്ടിക്കലാശം ഞായറാഴ്ച


Published: December 6, 2025 07:51 PM IST | Updated: December 6, 2025 07:54 PM IST

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ഒന്നാംഘട്ട പ്രചാരണത്തിന് ഞായറാഴ്ച വൈകുന്നേരം അറിന് സമാപനം കുറിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഞായറാഴ്ച പരസ്യ പ്രചാരണം സമാപിക്കുന്നത്.

ഈ ഏഴു ജില്ലകളിൽ ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്. രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്. ഇവിടങ്ങളിൽ വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഒന്നാംഘട്ടത്തിൽ 1,32,83739 വോട്ടർമാരാണ് പോളിംഗ് ബൂത്തിലേക്ക് പോകുന്നത്.

ഏഴു ജില്ലകളിലെ 595 തദ്ദേശസ്ഥാപനങ്ങളിലെ 11,168 വാർഡുകളിലായി 36,630 സ്ഥാനാർഥികളാണ് ഒന്നാംഘട്ടം ജനവിധി തേടുന്നത്. രണ്ടാംഘട്ട വോട്ടെടുപ്പു നടക്കുന്ന തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒമ്പതിന് വൈകുന്നേരം പരസ്യപ്രചാരണം അവസാനിക്കും. 11നാണ് ഇവിടങ്ങളിൽ വോട്ടെടുപ്പ്. 13നു ഫലം അറിയാനാകും.

സംസ്ഥാനത്താകെ 2448 പ്രശ്നബാധിത ബൂത്തുകളുണ്ടെന്നാണ് റിപ്പോർട്ട്. സാധാരണ ബൂത്തുകളിൽ വോട്ടെടുപ്പുദിവസം ഒരു പോലീസ് ഉദ്യോഗസ്ഥനെ വിന്യസിക്കുകയാണെങ്കിൽ പ്രശ്ന ബാധിത ബൂത്തുകളിൽ ഇന്‍റലിജൻസ് വിഭാഗങ്ങളുടെ പ്രശ്ന സാധ്യത എത്രത്തോളമുണ്ടാകാമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് വിന്യാസം.

 

Tags : local body election campaign first phase ldf udf nda

Recent News

Up