x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അറ്റകുറ്റപ്പണി: ചാലക്കുടി പാലം 25 മുതൽ അടയ്ക്കും  


Published: February 21, 2026 03:28 AM IST | Updated: February 21, 2026 03:31 AM IST

തൃശൂർ : ദേശീയപാത 544 ലെ ചാലക്കുടി പാലം അറ്റകുറ്റപ്പണിക്കായി 25 മുതൽ അടച്ചിടും. ചാലക്കുടിപ്പുഴയ്ക്കു കുറുകെയുള്ള രണ്ടു പാലങ്ങളിൽ തൃശൂർ ഭാഗത്തേക്കുള്ള പഴയപാലമാണ് അറ്റകുറ്റപ്പണിക്കുവേണ്ടി അടയ്ക്കുന്നത്.

ഈ പാലത്തിലൂടെ പോകേണ്ട വാഹനങ്ങൾ തൃശൂർ-എറണാകുളം ഭാഗത്തെ പാലത്തിലൂടെ രണ്ടുവരിയായി കടത്തിവിടും. ഇതിനുവേണ്ടി പാലത്തിന്‍റെ തെക്കു വടക്കുഭാഗങ്ങളിലായി വാഹനങ്ങൾക്കു ട്രാക്ക് മാറാൻ മീഡിയൻ പൊളിച്ചുമാറ്റി കോൺക്രീറ്റിംഗും ടാറിംഗും നടത്തി.

കൊരട്ടിയിൽ മേൽപ്പാലനിർമാണവും മുരിങ്ങൂർ, ചിറങ്ങര, പേരാമ്പ്ര എന്നിവിടങ്ങളിൽ അടിപ്പാതനിർമാണവും നടക്കുന്നതിനാൽ ദേശീയപാതയിൽ ഗതാഗതതടസം നിലവിലുണ്ട്. പാലംപണി കൂടിയാകുമ്പോൾ ഗതാഗതപ്രശ്നം രൂക്ഷമാകുമെന്ന ആശങ്കയിലാണ് യാത്രക്കാർ.

50 വർഷം പഴക്കമുള്ള പാലത്തിനു ബലക്ഷയം കണ്ടെത്തിയതിനെതുടർന്നാണ് അറ്റകുറ്റപ്പണി. പാലം രണ്ടാംതവണയാണ് അറ്റകുറ്റപ്പണിക്കുവേണ്ടി അടച്ചിടുന്നത്. ഇതിനുമുമ്പ് 1997ലാണ് അടച്ചിട്ടത്.

Tags : Maintenance Chalakudy bridge Closed

Recent News

Up