x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോഡ്ജിനു മുകളിൽനിന്ന് യുവാവിനെ തള്ളിയിട്ടു: പ്രതി കസ്റ്റഡിയിൽ


Published: November 6, 2025 12:19 PM IST | Updated: November 6, 2025 12:19 PM IST

കൊല്ലം: കടയ്ക്കലിൽ ലോഡ്ജിന് മുകളിൽ നിന്നും യുവാവിനെ തള്ളിയിട്ടു. ചൊവ്വാഴ്ച രാത്രിയാണ് കടയ്ക്കൽ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറായ അസിമിനെ ഒപ്പമുണ്ടായിരുന്ന ശ്രീകുമാർ കമ്പികൊണ്ട് അടിച്ച ശേഷം തള്ളിയിട്ടത്. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

രണ്ടാം നിലയിൽനിന്ന് അസിം താഴെ വീഴുകയായിരുന്നു. സംഭവത്തില്‍ കരവാളൂർ സ്വദേശി ശ്രീകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അസിം നിലവില്‍ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ലോഡ്ജിന്‍റെ മുകളില്‍ നിന്ന് അസിം വീണു എന്നാണ് ആദ്യം നാട്ടുകാരും സഹപ്രവർത്തകരും അടക്കമുള്ളവർ കരുതിയിരുന്നത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അങ്ങനെയല്ലെന്ന് കണ്ടെത്തിയത്. പുറത്തുവന്നിരിക്കുന്ന ദൃശ്യങ്ങൾ നടുക്കുന്നതാണ്.

ശ്രീകുമാര്‍ ലോഡ്ജില്‍ മുറിയെടുത്തിട്ടുണ്ട്. അവിടെവച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടി. തുടര്‍ന്നായിരുന്നു അക്രമണം. നിലവില്‍ ശ്രീകുമാര്‍ പോലീസ് കസ്റ്റഡിയിലാണ്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുമെന്ന് കടയ്ക്കൽ പോലീസ് പറഞ്ഞു.

Tags : police case lodge case

Recent News

Up