കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ബി. മുരാരി ബാബു നല്കിയ ജാമ്യഹര്‍ജി ഹൈക്കോടതി 11ന് പരിഗണിക്കാന്‍ മാറ്റി. ദ്വാരപാലക ശില്പങ്ങളുടെ സ്വര്‍ണപ്പാളി നീക്കിയ കേസിലും കട്ടിളപ്പാളികള്‍ കൈമാറിയ കേസിലും പ്രതിയായ മുരാരി ബാബു രണ്ടു കേസിലുമായി പ്രത്യേകം ജാമ്യഹര്ജികളാണു നല്‍കിയിരിക്കുന്നത്. ഹര്‍ജിയില്‍ ജസ്റ്റീസ് എ. ബദറുദ്ദീന്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി.
സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണി നടത്താന്‍ തന്ത്രിയുടെ അനുമതി തേടിയശേഷം ചെമ്പെന്ന് രേഖപ്പെടുത്തി ബോര്‍ഡിനു ശിപാര്‍ശ നല്‍കിയെന്നാണു കേസ്. 2019ലെ ഇടപാടുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഒക്ടോബര്‍ 23 മുതല്‍ റിമാന്‍ഡിലായ താൻ മേലുദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണു പ്രവര്‍ത്തിച്ചതെന്നും നിരപരാധിയാണെന്നുമാണ് ഹര്‍ജിയിലെ വാദം. ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി.
Tags : morari bapu sabarimala gold theft