കൊല്ലം: കൊട്ടിയത്ത് ഉൾപ്പടെയുണ്ടായ ദേശീയ പാത തകർച്ചയെ തുടർന്ന് കേരളത്തിലാകെ സുരക്ഷാ പരിശോധനയുമായി ദേശീയപാത അതോറിറ്റി. മുഴുവൻ റീച്ചുകളിലും സേഫ്റ്റി ഓഡിറ്റ് നടത്താനാണ് തീരുമാനം.
378 സ്ഥലങ്ങളിലാണ് പരിശോധന നടത്തുക. ആദ്യ ഘട്ടത്തിൽ 100 സ്പോട്ടുകളിലായിരിക്കും പരിശോധന നടത്തുന്നത്. ഇതിനായി 20 ഏജൻസികളെ ചുമതലപ്പെടുത്തിയെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു.
മൂന്ന് മാസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കും. ഇവിടയെല്ലാം ഡിസൈനുകൾ പുനപരിശോധിക്കുമെന്നും ദേശീയപാത അതോറിറ്റി അറിയിച്ചു.
കൊട്ടിയം, കൂരിയാട് മാതൃകയിൽ സംരക്ഷണ ഭിത്തികൾ പണിത സ്ഥലങ്ങളിലായിരിക്കും പരിശോധന നടത്തുക. പരിശോധന പൂർത്തിയായ ശേഷമായിരിക്കും അന്തിമ അനുമതി നൽകുകയെന്നും ദേശീയപാത അതോറിറ്റി അറിയിച്ചു.
Tags : National Highway Authority safety audit