x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജില്ലാ പഞ്ചായത്തുകൾക്ക് പുതിയ നേതൃത്വം


Published: December 28, 2025 02:33 AM IST | Updated: December 28, 2025 02:33 AM IST

തിരുവനന്തപുരം

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി എല്‍ഡിഎഫിലെ വി. പ്രിയദര്‍ശിനി അധികാരമേറ്റു. കല്ലമ്പലം ഡിവിഷനില്‍നിന്നു വിജയിച്ച വി. പ്രിയദര്‍ശിനി സിപിഎം വര്‍ക്കല ഏരിയാ കമ്മിറ്റി അംഗമാണ്.

കൊല്ലം

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി ചടയമംഗലം ഡിവിഷനില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട ഡോ. ആര്‍. ലതാദേവി ചുമതലയേറ്റു. സിപിഐയിലെ മുൻഎംഎൽഎയും മന്ത്രി ജി.ആർ. അനിലിന്‍റെ ഭാര്യയുമാണ് ലതാദേവി. 17 വോട്ടാണ് പ്രസിഡന്‍റിനു ലഭിച്ചത്.

പത്തനംതിട്ട

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി കോൺഗ്രസിലെ ദീനാമ്മ റോയി തെരഞ്ഞെടുക്കപ്പെട്ടു. അഞ്ചുവർഷത്തെ ഇടവേളയ്ക്കുശേഷം യുഡിഎഫ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഭരണം തിരികെ പിടിക്കുകയായിരുന്നു. പ്രമാടം ജില്ലാ പഞ്ചായത്ത് മണ്ഡലത്തിലെ പ്രതിനിധിയാണ് ദീനാമ്മ.

ആലപ്പുഴ

ജില്ലാ പഞ്ചായത്തിന്‍റെ ഒമ്പതാമത് പ്രസിഡന്‍റായി നൂറനാട് ഡിവിഷന്‍ അംഗം എ. മഹേന്ദ്രന്‍ തെരഞ്ഞെടുക്കപ്പെട്ടു. 16 വോട്ടുകളാണ് എല്‍ഡിഎഫിലെ എ. മഹേന്ദ്രന്‍ നേടിയത്. എതിര്‍സ്ഥാനാര്‍ഥി പള്ളിപ്പാട് ഡിവിഷനില്‍നിന്നുള്ള യുഡിഎഫിന്‍റെ ജോണ്‍ തോമസ് എട്ടു വോട്ടുകള്‍ നേടി. ‌

കോട്ടയം

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി യുഡിഎഫിലെ കോണ്‍ഗ്രസ് അംഗം ജോഷി ഫിലിപ്പ് തെരഞ്ഞെടുക്കപ്പെട്ടു. ജോഷി ഫിലിപ്പിന് 16 വോട്ടും എതിര്‍ സ്ഥാനാര്‍ഥി എല്‍ഡിഎഫിലെ പെണ്ണമ്മ ജോസഫിനു ഏഴ് വോട്ടും ലഭിച്ചു. യുഡിഎഫ് ധാരണ പ്രകാരം അവസാന ഒരു വര്‍ഷം കേരള കോണ്‍ഗ്രസിനു പ്രസിഡന്‍റ് സ്ഥാനം ലഭിക്കും

ഇടുക്കി

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി കേരള കോണ്‍ഗ്രസിലെ പ്രഫ. ഷീല സ്റ്റീഫന്‍ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണയാണ് ഷീലാ സ്റ്റീഫന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകുന്നത്. പ്രഥമ ജില്ലാ കൗണ്‍സില്‍ പ്രസിഡന്‍റുമായിരുന്നു. കോട്ടയം ബിസിഎം കോളജ് ചരിത്ര വിഭാഗം മേധാവിയായിരുന്നു.

എറണാകുളം

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്ക് കോണ്‍ഗ്രസിന്‍റെ കെ.ജി. രാധാകൃഷ്ണന്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പാമ്പാക്കുട ഡിവിഷനില്‍നിന്നുള്ള അംഗമാണ് രാധാകൃഷ്ണന്‍. പ്രസിഡന്‍റ് സ്ഥാനം പട്ടികജാതി സംവരണമായിരുന്നു.

തൃശൂർ

ജില്ലാ പഞ്ചായത്തിന്‍റെ പന്ത്രണ്ടാമത്തെ പ്രസിഡന്‍റായി സിപിഎമ്മിലെ മേരി തോമസ് സത്യപ്രതിജ്ഞ ചെയ്തു. ആകെ പോൾ ചെയ്ത 30 വോട്ടുകളിൽ 21 വോട്ടുകളും നേടിയാണ് മേരി തോമസ് വിജയിച്ചത്. വാഴാനി ഡിവിഷനിൽനിന്നുമാണ് മേരി തോമസ് ജില്ലാ പഞ്ചായത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്.

പാലക്കാട്

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി സിപിഎമ്മിലെ ടി.എം. ശശിയെ തെരഞ്ഞടുത്തു. യുഡിഎഫ് സ്ഥാനാര്‍ഥി കെ.ജി. എല്‍ദോയെ തോല്പിച്ചാണ് ടി.എം. ശശി വിജയിയായത്. ആദ്യമായി ജില്ലാ പഞ്ചായത്തംഗമായി തെരഞ്ഞടുക്കപ്പെട്ട ടി.എം. ശശി മുടപ്പല്ലൂര്‍ തെക്കുംചേരി സ്വദേശിയാണ്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവുമാണ്.

മലപ്പുറം

പ്രതിപക്ഷമില്ലാത്ത മലപ്പുറം ജില്ലാ പഞ്ചായത്തിന്‍റെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മുസ്‌ലിം ലീഗിന്‍റെ പി.എ. ജബ്ബാർ ഹാജി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. അരീക്കോട് ഡിവിഷനിൽനിന്ന് ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗമാണ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട പി.എ. ജബ്ബാർ ഹാജി.

കോഴിക്കോട്

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി യുഡിഎഫിന്‍റെ മില്ലിമോഹന്‍ കൊട്ടാരത്തിൽ സത്യപ്രതിജ്ഞ ചെയ്തു. എല്‍ഡിഎഫില്‍നിന്നും പി. ശാരുതിയാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ചത്. മില്ലി മോഹന് 15വോട്ടും ശാരുതിക്ക് 13 വോട്ടും ലഭിച്ചു. കോഴിക്കോട്ട് ആദ്യമായാണ് ജില്ലാ പഞ്ചായത്ത് ഭരണം യുഡിഎഫിന്‍റെ കൈകളില്‍ എത്തുന്നത്.

വയനാട്

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി കോണ്‍ഗ്രസിലെ ചന്ദ്രിക കൃഷ്ണനെ തെരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്തിലെ വൈത്തിരി ഡിവിഷൻ അംഗമാണ്. കാലാവധി പൂർത്തിയായ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്‍റെ അധ്യക്ഷയാണ്.

കണ്ണൂർ

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി സിപിഎമ്മിലെ അഡ്വ. ബിനോയ് കുര്യന്‍ ചുമതലയേറ്റു. ബിനോയ് കുര്യന് പതിനെട്ടും യുഡിഎഫ് സ്ഥാനാർഥി ജോർജ് ജോസഫിന് ഏഴും വോട്ടുകൾ ലഭിച്ചു.

കാസർഗോഡ്

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി സിപിഎമ്മിലെ സാബു ഏബ്രഹാം ചുമതലയേറ്റു. സാബു ഏബ്രഹാമിന് ഒമ്പതും യുഡിഎഫിനു വേണ്ടി മത്സരിച്ച കോൺഗ്രസിലെ ജെ.എസ്. സോമശേഖരയ്ക്ക് ഏഴും വോട്ടുകൾ ലഭിച്ചു.

Tags : Local body election district panchayats New leadership

Recent News

Up