കൊച്ചി: വർഗീയത പറയുന്ന ഒരാളുടെ നിലപാടിനോടും സിപിഎമ്മിനു യോജിപ്പിച്ചില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഒരു വർഗീയ പരാമർശവും സിപിഎമ്മിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നാണ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശം മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു പ്രതികരണം. സിപിഎം ഇന്ത്യയിലെ ഏറ്റവും ശക്തമായ വർഗീയവിരുദ്ധ പാർട്ടിയാണ്. ബാക്കിയുള്ളവരെല്ലാം തരാതരം നോക്കി വർഗീയതയെ കൂട്ടുപിടിക്കുന്നുണ്ട്. വർഗീയതയുടെ ഏറ്റവും വലിയ വക്താക്കൾ വർഗീയതയ്ക്കെതിരേ ഗീർവാണപ്രസംഗം നടത്തുകയാണെന്നും എം.വി. ഗോവിന്ദൻ കൊച്ചിയിൽ പറഞ്ഞു.
Tags : No cast quotes CPM M.V. Govindan