x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പയ്യന്നൂർ ഫണ്ട് വിവാദം: കേസ് രജിസ്റ്റർ ചെയ്യണമെന്ന് സണ്ണി ജോസഫ്


Published: January 25, 2026 06:57 AM IST | Updated: January 25, 2026 06:57 AM IST

കണ്ണൂർ: രക്തസാക്ഷികളുടെ ഫണ്ട് പോലും അപഹരിക്കുന്ന നേതാക്കന്മാരെ സംരക്ഷിക്കുന്ന പാർട്ടിയായി സിപിഎം മാറിയെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്. മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും ജില്ലയിൽ നടന്ന സാന്പത്തിക ക്രമക്കേടിനെക്കുറിച്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് അദ്ദേഹം കണ്ണൂരിൽ പത്രസമ്മേളനത്തിൽ ആവ‍ശ്യപ്പെട്ടു.
വെളിപ്പെടുത്തൽ തള്ളിക്കളഞ്ഞ് പ്രസ്താവന ഇറക്കിയിട്ടോ നേരത്തെ ചർച്ച ചെയ്തതെന്നു പറഞ്ഞിട്ടോ കാര്യമില്ല. സിപിഎം ജില്ലാ കമ്മിറ്റിയംഗത്തിന്‍റെ ഇപ്പോഴത്തെ വെളിപ്പെടുത്തൽ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്.
ജനങ്ങളിൽനിന്നു പിരിച്ച രക്തസാക്ഷി ഫണ്ടായതിനാലാണ് അന്വേഷണം വേണമെന്നു പറയുന്നത്.
വയനാട് ഫണ്ടിൽ നിന്നു പണം നഷ്‌ടപ്പെട്ടിട്ടില്ല. കെ‌പി‌സിസി അധ്യക്ഷന്‍റെ പേരിലാണ് ഫണ്ടുള്ളത്. അതിനു കൃത്യമായ കണക്കുണ്ടെന്നും ഭൂമിയുടെ രേഖയും കെപിസിസി പ്രസിഡന്‍റിന്‍റെ പേരിലാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

Tags : Payyannur Fund dispute Sunny Joseph case to be registered

Recent News

Up