x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

5698 കാര്‍ഷിക പമ്പ്‌സെറ്റുകള്‍കൂടി സോളാര്‍ ആക്കാന്‍ പദ്ധതി


Published: January 19, 2026 01:26 AM IST | Updated: January 19, 2026 01:26 AM IST

കോഴിക്കോട്: വൈദ്യുതി ഉപഭോഗം കുറച്ച് സൗരോര്‍ജം കൂടുതലായി ഉപയോഗപ്പെടുത്താനുള്ള നയങ്ങളുടെ ഭാഗമായി 14 ജില്ലകളിലായി 5,689 കാര്‍ഷിക പമ്പ് സെറ്റുകള്‍ സോളാര്‍ ആക്കാനുള്ള പദ്ധതിയുമായി സര്‍ക്കാര്‍. കേന്ദ്ര പുനരുപയോഗ ഊര്‍ജ മന്ത്രാലയത്തിന്‍റെ പിഎം കുസും പദ്ധതിയില്‍പ്പെടുത്തിയാണു പദ്ധതി നടപ്പാക്കുന്നത്. നബാര്‍ഡിന്‍റെ സാമ്പത്തിക സഹായത്തോടെയുള്ള പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി.

മൊത്തം ചെലവില്‍ 19,289.83 ലക്ഷം രൂപ നബാര്‍ഡ് വായ്പയും ബാക്കി 679.71 ലക്ഷം രൂപ സംസ്ഥാന വിഹിതവുമാണ്.

സംസ്ഥാന വിഹിതം അനെര്‍ട്ടിന്‍റെ സ്വന്തം ഫണ്ടില്‍നിന്നു കണ്ടെത്തണം. അനര്‍ട്ടിനുതന്നെയാണ് പദ്ധതിയുടെ നിര്‍വഹണ ചുമതല. 2028 ഡിസംബര്‍ 31ഓടെ പമ്പ് സെറ്റുകള്‍ സൗരോര്‍ജം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന സംവിധാനത്തിലേക്കു മാറ്റാനാണ് ഉദ്ദേശിക്കുന്നത്.

നിലവിലുള്ള ഡീസല്‍ അഗ്രികള്‍ച്ചര്‍ പമ്പുകള്‍, ജലസേചന സംവിധാനങ്ങള്‍ എന്നിവയ്ക്ക് പകരം 7.5 എച്ച്പി വരെ ശേഷിയുള്ള ഒറ്റപ്പെട്ട സോളാര്‍ അഗ്രികള്‍ച്ചര്‍ പമ്പുകള്‍ സ്ഥാപിക്കുന്നതിന് പിഎം കുസും പദ്ധതി പ്രകാരം സബ്‌സിഡി ലഭിക്കും.

ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കാണു മുന്‍ഗണന. കാര്‍ഷിക ആവശ്യത്തിനുപയോഗിക്കുന്ന വൈദ്യുതിക്കു നിലവില്‍ സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നുണ്ട്. ഘട്ടംഘട്ടമായി ജലസേചനത്തിനുപയോഗിക്കുന്ന കാര്‍ഷിക മോട്ടോര്‍ പമ്പ് സെറ്റുകള്‍ സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന രീതിയിലേക്ക് മാറ്റിയാല്‍ സംസ്ഥാനത്തിന്‍റെ വൈദ്യുതി ഉപഭോഗത്തിലും സാമ്പത്തിക ചെലവിലും കുറവു വരുമെന്നാണ് പ്രതീക്ഷ

Tags : agricultural pump sets to solar

Recent News

Up