തിരുവനന്തപുരം: ശനിയാഴ്ച കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ സംസ്ഥാനത്തെ പ്രതിനിധിയായ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ടു വിളിച്ച യോഗത്തിലും ബിഎൽഒമാരെ സമ്മർദത്തിലാക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഇക്കാര്യം ചെവിക്കൊണ്ടില്ലെന്നാണ് ആരോപണം. രാഷ്ട്രീയ പാർട്ടി നേതാക്കൾക്ക് ഇതിൽ പ്രതിഷേധമുണ്ട്.
യോഗത്തിലെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ സമ്മർദത്തിനു വിധേയമാക്കില്ലെന്ന് ഉറപ്പു നൽകിയിരുന്നെങ്കിൽ കണ്ണൂരിലെ ഇന്നലത്തെ ബിഎൽഒയുടെ ആത്മഹത്യ ഒഴിവാക്കാൻ കഴിയുമായിരുന്നുവെന്നാണ് രാഷ്ട്രീയ നേതൃത്വം പറയുന്നത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 100 ശതമാനം ഫോറം വിതരണവും പൂർത്തിയാക്കണമെന്നായിരുന്നു സമ്മർദം. ജില്ലാ കളക്ടറേറ്റുകളിൽ നിന്ന് ബിഎൽഒമാർക്കു മേൽ കടുത്ത സമ്മർദമുണ്ടായിരുന്നതായി സർവീസ് സംഘടനകളും ആരോപിക്കുന്നു.
ബിഎൽഒമാർക്ക് ഒരു ദിവസം 20 വീടുകൾ മാത്രമേ കയറാൻ കഴിയുകയുള്ളൂവെന്നും നിശ്ചയിച്ച ഡിസംബറിനകം എസ്ഐആർ പൂർത്തിയാക്കാൻ അനുവദിക്കണമെന്നും സമ്മർദം പാടില്ലെന്നും നിർദേശിച്ച് സെക്രട്ടേറിയറ്റ് അസോസിയേഷനും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് നിവേദനം നൽകിയിരുന്നു. ഇതും പരിഗണിച്ചില്ലെന്നാണു വിവരം. ഇതോടൊപ്പം സ്ഥലത്ത് ഇല്ലാത്തവരെയും മരിച്ചവരെയും പട്ടികയിൽനിന്നു വെട്ടിമാറ്റാൻ ചില രാഷ്ട്രീയ നേതാക്കൾ അനുവദിക്കുന്നില്ലെന്നും വോട്ടർ പട്ടിക ശുദ്ധീകരണം അനുവദിക്കുന്നില്ലെന്നുമുള്ള ആരോപണവും ശക്തമാണ്. ഇത്തരം സമ്മർദങ്ങൾക്കിടെയാണ് പല ബിഎൽഒമാരും ജോലി ചെയ്യുന്നത്.
ഇതോടൊപ്പം തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം എസ്ഐആറിന്റെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കരുതെന്ന ആവശ്യവും സിപിഎമ്മും കോണ്ഗ്രസും യോഗത്തിൽ ഉന്നയിച്ചിരുന്നു. എന്നാൽ, ഷെഡ്യൂൾ നിശ്ചയിച്ചതു പോലെ പൂർത്തിയാക്കുമെന്നായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ യോഗത്തിൽ അറിയിച്ചത്.
രാഷ്ട്രീയ നേതൃത്വത്തിന്റെ ആവശ്യം നിരന്തരം അവഗണിക്കുന്ന തെരഞ്ഞെടുപ്പു കമ്മീഷൻ നിലപാടിലെ പ്രതിഷേധം എൽഡിഎഫും യുഡിഎഫും യോഗത്തിൽ അറിയിക്കുകയും ചെയ്തിരുന്
Tags : Political parties