പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് ഇതരസംസ്ഥാന തൊഴിലാളിയായ രാംനാരായൺ ബാഗേലിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ പ്രതികളില്‍ നാലു പേര് ബിജെപി അനുഭാവികളെന്നു സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.
ഒന്ന്, രണ്ട്, മൂന്ന്, അഞ്ച് പ്രതികളാണ് ബിജെപി അനുഭാവികള്‍. കേസിലെ നാലാംപ്രതി ആനന്ദന് സിഐടിയു പ്രവര്‍ത്തകനാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
കൊല്ലാനുള്ള ഉദ്ദേശ്യത്തോടെയാണ് രാംനാരായണെ പ്രതികള്‍ ആക്രമിച്ചതെന്നാണു റിമാന്‍ഡ് റിപ്പോര്‍ട്ട്. രാംനാരായന്റെ മുതുകിലും തലയിലും പ്രതികള്‍ വടികൊണ്ടും കൈകള്‍കൊണ്ടും അടിച്ചു. ഒന്നാം പ്രതിയായ അനുവും രണ്ടാം പ്രതിയായ പ്രസാദുമാണ് ഇത്തരത്തില്‍ മര്‍ദിച്ചതെന്നു റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
മൂന്നാം പ്രതിയായ മുരളി മുഖത്ത് കൈകൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചു. നാലാംപ്രതിയായ ആനന്ദന് വയര്ഭാഗത്തു കാലുകൊണ്ട് ചവിട്ടുകയാണു ചെയ്തത്. അഞ്ചാംപ്രതി ബിപിനും സമാനമായ അതിക്രമമാണ് നടത്തിയത്.
ഇതിനിടെ, ഛത്തീസ്ഗഡ് സര്‍ക്കാര്‍ ആള്‍ക്കൂട്ടക്കൊലയുടെ കൂടുതല്‍ വിവരം തേടിയിട്ടുണ്ട്.
Tags : BJP members CITU activist Mob attack Special branch report