തിരുവനന്തപുരം: സീറ്റുകിട്ടാത്തതിൽ മനംനൊന്ത് ബിജെപി പ്രവർത്തകൻ ആനന്ദ് കെ. തമ്പി ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി ബിജെപി നേതാക്കളുടെ മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് പോലീസ്.
സീറ്റ് നിഷേധിച്ചതിലെ മനോവിഷമം മൂലമാണ് ആനന്ദ് ജീവനൊടുക്കിയതെന്നാണ് പോലീസ് എഫ്ഐആർ. സഹോദരി ഭർത്താവിന്റെ പരാതിയിലാണ് പൂജപ്പുര പോലീസ് എഫ്ഐആർ ഇട്ടിരിക്കുന്നത്. ആനന്ദിന് കുടുംബപ്രശ്നങ്ങളോ വ്യക്തിപരമായ മറ്റു പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്ന് കുടുംബം മൊഴി നൽകി.
സ്ഥാനാർഥിത്വം നിഷേധിച്ചതിനാൽ വലിയ മനോവിഷമത്തിലായിരുന്നു. ഇതിനെ തുടർന്നാണ് ജീവനൊടുക്കിയതെന്നാണ് സഹോദരി ഭർത്താവിന്റെ മൊഴി. ആനന്ദ് സുഹൃത്തുക്കൾക്കയച്ച വാട്സ് അപ്പ് കുറിപ്പിന്റെ അടിസ്ഥാനത്തിൽ സുഹൃത്തുക്കളെയും പോലീസ് ചോദ്യം ചെയ്യും.
Tags : Anand k. thampi death fir police case thiruvananthapuram