ചെന്നൈ: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തമിഴ്നാട് കേന്ദ്രീകരിച്ച് എസ്ഐടിയുടെ അന്വേഷണം. പ്രത്യേകാന്വേഷണ സംഘം ഡി. മണിയെന്ന തമിഴ്നാട് സ്വദേശിയെ ചോദ്യം ചെയ്തു. ഇയാളോട് തിരുവനന്തപുരത്ത് ഹാജരാകാൻ എസ്ഐടി നിർദേശം നൽകി.
വെള്ളിയാഴ്ച രാവിലെ ഇദ്ദേഹത്തിന്റെ സ്ഥാപനങ്ങളിലും വീട്ടിലും എസ്ഐടി പരിശോധന നടത്തിയിരുന്നു. തമിഴ്നാട് ഡിണ്ടിഗല്‍ സ്വദേശിയായ ഡി. മണിയുടെ യഥാര്‍ത്ഥ പേര് ബാലമുരുകന് എന്നാണ്. മണിയും സംഘവും വലിയ സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ പ്രതികളാണെന്നും റിപ്പോർട്ടുകളുണ്ട്.
കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും അദ്ദേഹത്തിന്റെ സുഹൃത്തായ വിദേശ വ്യവസായിയുമാണ് ശബരിമലയിലെ കൊള്ളയില്‍ മണിക്കും പങ്കുണ്ടെന്ന് ആരോപിച്ചത്. ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങള്‍ മണി വാങ്ങിയെന്നാണ് വ്യവസായി മൊഴി നല്‍കിയത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്ഐടി തമിഴ്നാട്ടിലെത്തിയത്. എന്നാൽ താൻ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്നയാളാണെന്നും സ്വർണക്കച്ചവടവുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Tags : sabarimala gold scam sit tamilnadu d.mani