തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ ചോദ്യം ചെയ്യലിനായി ഹാജരായില്ല. ഇന്നു ഹാജരാകുമെന്നാണു സൂചന.
കേസിൽ എട്ടാം പ്രതി സ്ഥാനത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആയതിനായിൽ ഇതിന്റെ അധ്യക്ഷനെന്ന നിലയിൽ ബോർഡ് പ്രസിഡന്റായിരുന്ന എ. പത്മകുമാറിനെയാണ് ആദ്യം ചോദ്യം ചെയ്യേണ്ടത്. ഇദ്ദേഹത്തിൽ നിന്നു ലഭിക്കുന്ന മൊഴികളുടെ അടിസ്ഥാനത്തിലാണ് സ്വർണക്കൊള്ള നടന്ന കാലഘട്ടമായ 2019ലെ ബോർഡ് അംഗങ്ങളെ ചോദ്യം ചെയ്യേണ്ടത്.
അന്നു ദേവസ്വം കമ്മീഷണറായിരുന്ന എൻ. വാസുവിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. വാസുവിന്റെ മൊഴികളുടെ അടിസ്ഥാനത്തിലാണ് പത്മകുമാറിനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തിന് മൂന്നു തവണ നോട്ടീസ് നൽകിയിരുന്നു. അടുത്ത ബന്ധുവിന്റെ മരണം ചൂണ്ടിക്കാട്ടിയാണ് പത്മകുമാർ ചോദ്യം ചെയ്യലിന് എത്താൻ സാവാകാശം തേടിയത്.
Tags : Sabarimala gold theft a padmakumar