തിരുവനന്തപുരം: കേരളത്തിൽ തീവ്ര വോട്ടർപട്ടികാ പരിഷ്കരണം അതിവേഗം മുന്നോട്ടു പോകുകയാണെന്ന് രാഷ്്ട്രീയ പാർട്ടി നേതാക്കൾക്കു നൽകിയ കത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
കേരളത്തിൽ നടപ്പാക്കി വരുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തന പുരോഗതി വിലയിരുത്താൻ ഇന്നു രാഷ്ട്രീയ പാർട്ടി നേതാക്കളുടെ യോഗവും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ചു ചേർത്തിട്ടുണ്ട്.
തീവ്ര വോട്ടർപട്ടികാ പരിഷ്കരണത്തിലെ ന്യൂനതകളോ പോരായ്മകളോ മാറ്റം വരുത്തേണ്ട നിർദേശങ്ങളോ രാഷ്ട്രീയ പാർട്ടി നേതാക്കൾക്ക് ഇന്നു ചേരുന്ന യോഗത്തിൽ ചൂണ്ടിക്കാട്ടാം. തീവ്ര വോട്ടർപട്ടികാ പരിഷ്കരണവുമായി അതിവേഗം മുന്നോട്ടു പോകുകയാണെന്നാണ് കമ്മീഷൻ നിരീക്ഷണം.
രാഷ്ട്രീയ പാർട്ടികളുടെ സംസ്ഥാന പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ തീവ്ര വോട്ടർപട്ടികാ പരിഷ്കരണം വ്യക്തമാക്കി കത്തും നൽകി.
54,000 ബൂത്ത് ലെവൽ ഉദ്യോഗസ്ഥരെ നിയോഗിച്ചാണ് വോട്ടർപട്ടികാ പരിഷ്കരണ നടപടികളുമായി മുന്നോട്ടു പോകുന്നത്. തദ്ദേശ തെരഞ്ഞെടുപ്പു നടപടിക്രമങ്ങളെ ബാധിക്കുമെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പരാതി ഉയർത്തിയ ബിഎൽഒമാരെ മാറ്റി നിയമിച്ചിരുന്നു. പത്ത് ശതമാനത്തോളം വീടുകളിൽ ആദ്യഘട്ടമായി ബിഎൽഒമാർ എത്തിയതായാണ് കണക്കുകൾ.
Tags : voter list correction Chief Electoral Officer Voters list