കോഴിക്കോട്: സമൂഹ മാധ്യമ അധിക്ഷേപത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടതായി സൂചന. ഷിംജിത മംഗളുരുവിലേക്ക് കടന്നുവെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം.
ഷിംജിതയ്ക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇവർ മുൻകൂർ ജാമ്യം നേടാനുള്ള ശ്രമം ആരംഭിച്ചതായാണ് വിവരം. ദീപക്കിന്റെ ദൃശ്യങ്ങൾ പകർത്തിയ ഷിംജിതയുടെ മൊബൈൽ ഫോണും പോലീസിന് കണ്ടെടുക്കേണ്ടതുണ്ട്.
ലൈംഗികാതിക്രമം നടന്നതായി ഷിംജിത ആരോപിച്ച സ്വകാര്യ ബസിലെ ജീവനക്കാരുടെ മൊഴി പോലീസ് രേഖപെടുത്തിയിരുന്നു. ബസിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചെങ്കിലും യുവതിയുടെ ആരോപണം തെളിയിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
യുവതി ചിത്രീകരിച്ച ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിലൂടെ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ദീപക്കിനെ ഗോവിന്ദപുരത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വസ്ത്രവ്യാപാര ശാലയിലെ സെയിൽസ് മാനേജരായി ജോലി ചെയ്യുകയായിരുന്നു ദീപക്.
Tags : kerala police shimjitha musthafa Mangalore crime news