x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പഠനാവശ്യത്തിനു മൃതദേഹങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ ഏറ്റെടുക്കും


Published: February 18, 2026 10:16 PM IST | Updated: February 18, 2026 10:16 PM IST

കോഴിക്കോട്: മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി വിട്ടുനല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുള്ളവരുടെ മൃതദേഹങ്ങള്‍ ഇനി സര്‍ക്കാര്‍ ചെലവില്‍ മെഡിക്കല്‍ കോളജുകളില്‍ എത്തിക്കും. സംസ്ഥാന സര്‍ക്കാരിന്‍റെ നവകേരള സദസില്‍ ലഭിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണു പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.

മൃതദേഹം മെഡിക്കല്‍ കോളജില്‍ എത്തിക്കാനുള്ള ചെലവ് നിലവില്‍ കുടുംബാംഗങ്ങളാണ് വഹിക്കേണ്ടത്. ഇനി അതത് മെഡിക്കല്‍ കോളജുകളിലെ ആംബുലന്‍സ് സംവിധാനം ഉപയോഗിക്കുന്നതിലൂടെ കുടുംബത്തിനുള്ള സാമ്പത്തികച്ചെലവ് ഒഴിവാകും. കുടുംബത്തിനുള്ള സാമ്പത്തികബാധ്യത ഒഴിവാകുന്നതോടെ മെഡിക്കല്‍ കോളജുകളിലേക്കു കൂടുതല്‍ മൃതദേഹങ്ങള്‍ ലഭിക്കുമെന്നാണ് ആരോഗ്യവകുപ്പിന്‍റെ കണക്കുകൂട്ടല്‍.

മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനാവശ്യത്തിനു മൃതദേഹങ്ങള്‍ ലഭിക്കാത്തതു മൂലമുള്ള പ്രതിസന്ധിക്കു പരിഹാരമാകുകയും ചെയ്യും. ആംബുലന്‍സ് യാത്രയ്ക്കുള്ള ചെലവ് അതത് ആശുപത്രി വികസന സൊസൈറ്റിയുടെ ഫണ്ടില്‍നിന്നു ചെലവഴിക്കാനാണു സര്‍ക്കാര്‍ നിര്‍ദേശം.

Tags : bodies study purposes government expense

Recent News

Up