കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനക്കൊടുക്കിയ കേസിലെ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യ ഹർജിയിൽ വിധി ഇന്ന്. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷയിൽ വിധി പറയുക.
സ്വകാര്യ ബസിൽ ഷിംജിത പകർത്തിയ ദീപക്കിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച മൊബൈല്‍ ഫോണിന്റേയും ലാപ്ടോപ്പിന്റേയും ശാസ്ത്രീയ പരിശോധനാ ഫലം ലഭിക്കുന്നത് വരെ പ്രതിക്കു ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.
എന്നാൽ, കേസിൽ ഷിംജിത 21 ദിവസമായി ജയിലിൽ കഴിയുകയാണെന്നും ഫോറന്‍സിക് ഫലം വരുന്നതു വരെ റിമാൻഡിൽ തുടരേണ്ടതില്ലെന്നും പ്രതിഭാഗം വാദിച്ചു. കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഷിംജിത ജാമ്യം തേടി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്.
അപകീര്‍ത്തികരമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കപ്പെട്ടതിനു പിന്നാലെയായിരുന്നു ദീപക് ജീവനൊടുക്കിയത്. ദീപക്കിന്റെ മാതാപിതാക്കളുടെ പരാതിയിലാണ് ഷിംജിതയ്ക്കെതിരെ പോലീസ് കേസെടുത്തത്.
Tags : shimjitha musthafa kerala police crime news bail plea