x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നിയമസഭ ഇന്നു പിരിയും


Published: February 24, 2026 01:55 AM IST | Updated: February 24, 2026 01:55 AM IST

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിഷയത്തിൽ നിയമസഭ പ്രക്ഷുബ്ധമായി തുടരുന്ന സാഹചര്യത്തിൽ നിയമസഭാ സമ്മേളനം ഇന്ന് അവസാനിക്കും. അവശേഷിക്കു നടപടികൾ ഗില്ലറ്റിൻ ചെയ്ത് അവസാനിപ്പിക്കാനാണു തീരുമാനം.

ഇടവേളയ്ക്കു ശേഷം ഇന്നലെ സമ്മേളനം പുനരാരംഭിച്ചപ്പോഴും പ്രതിപക്ഷം സഭാ നടപടികൾ സ്തംഭിപ്പിച്ചു. ചോദ്യോത്തരവേള കഴിഞ്ഞു ശൂന്യവേള ആരംഭിച്ചപ്പോഴും പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കിക്കൊണ്ടിരുന്നു ഒടുവിൽ ശൂന്യവേള റദ്ദാക്കി സ്പീക്കർ അടുത്ത നടപടികളിലേക്കു കടന്നതോടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു പുറത്തേക്കിറങ്ങി.തുടർന്ന് നേറ്റിവിറ്റി കാർഡ് ബിൽ ഉൾപ്പെടെ അഞ്ചു ബില്ലുകൾ സഭയിൽ അവതരിപ്പിച്ച് ചർച്ച കൂടാതെ സബ്ജക്ട് കമ്മിറ്റിക്ക് അയച്ച് സഭ പിരിയുകയായിരുന്നു. ഈ ബില്ലുകൾ പാസാക്കി ധനാഭ്യർഥനകൾ അവതരിപ്പിച്ച് ബജറ്റ് പാസാക്കുന്നതിന്‍റെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണു സഭ ഇന്നു പിരിയുത്.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വരുതോടെ എംഎൽഎമാർക്കും മണ്ഡലം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നതിനാണു താത്പര്യം. ഈ സാഹചര്യത്തിൽ കൂടിയാണു നിയമസഭ നേരത്തെ പിരിയുന്നത്.

ബില്ലുകളും ധനാഭ്യർഥനകളും ചർച്ചയില്ലാതെ ഒരുമിച്ചു പാസാക്കുന്ന നടപടിക്രമത്തെയാണു ഗില്ലറ്റിൻ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.

Tags : adjourn Legislative Assembly Niyama Sabha

Recent News

Up