തിരുവല്ല: പത്തനംതിട്ട തിരുവല്ലയിലെ സ്പാ കൂട്ടബലാത്സംഗ കേസിൽ കൂടുതൽ പേർ പ്രതാകളായേക്കുമെന്ന് സൂചന. സ്പായിലെ സഹപ്രവർത്തകയും ക്രൂര പീഡനത്തിന് ഒത്താശ ചെയ്തെന്ന് അതിജീവിത നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ഒത്താശ ചെയ്ത സഹപ്രവർത്തകയിലേക്കും ഇവരുടെ ആൺസുഹൃത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസ് തീരുമാനം. കേസിൽ കൂടുതൽ പേർ പ്രതികളാകാനും സാധ്യതയുണ്ട്.
അതേസമയം പിടിയിലാകാനുള്ള പ്രതികൾ സംസ്ഥാനംവിട്ടെന്നാണ് സൂചന.
കേസിൽ ഇതുവരെ രണ്ട് പ്രതികൾ മാത്രമാണ് പിടിയിലായത്. ഒന്നാംപ്രതി മരണ സുബിൻ, കൂട്ടുപ്രതി ബർലിൻ ദാസ് എന്നിവരാണ് പിടിയിലായത്. മറ്റ് നാല് പേർ ഒളിവിൽ തുടരുകയാണ്. പോലീസുകാർ മാസപ്പടി പറ്റുന്നുണ്ടെന്ന ആക്ഷേപത്തിൽ വിജിലൻസും പ്രാഥമിക അന്വേഷണം തുടങ്ങി.
ബലാത്സംഗ കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പത്തനംതിട്ട എസ്പി ആർ. ആനന്ദ് പറഞ്ഞു. സംഭവത്തിൽ പോലീസിന് വീഴ്ചയുണ്ടായെങ്കിൽ നടപടിയെടുക്കുമെന്നും എസ്പി വ്യക്തമാക്കി. പിടിയിലാകാനുള്ള പ്രതികൾക്കായി അന്വേഷണം നടക്കുന്നതായും ആർ.ആനന്ദ് അറിയിച്ചു.
കഴുത്തിൽ കത്തി വച്ച് അതിക്രൂരമായി പീഡിപ്പിച്ച സുബിൻ സ്പായിലെത്തിയ കസ്റ്റമർക്കൊപ്പം നഗ്നവീഡിയോകൾ പകർത്തിയെന്നും പരാതിയുണ്ട്. എന്നാൽ ബിസിനസ് എതിരാളികൾ നൽകിയ ക്വട്ടേഷനാണ് ക്രിമിനൽ സംഘം നടപ്പാക്കിയതെന്നാണ് സ്പാ ഉടമയുടെ ആരോപണം.
Tags : kerala police crime news Spa gang rape thiruvalla