പരവൂർ: തിരുവനന്തപുരം റെയിൽവേ ഡിവിഷന്റെ വരുമാനത്തിൽ ഗണ്യമായ വർധന. 2025 ഏപ്രിൽ മുതൽ ഡിസംബർവരെ ആകെ വരുമാനം 1845 കോടി രൂപയാണ്. 7.34 ശതമാനം വർധനയാണ് രേഖപ്പെടുത്തിയതെന്ന് ഡിആർഎം ദിവ്യ കാന്ത് ചന്ദ്രാകർ പറഞ്ഞു.
ടിക്കറ്റ് വരുമാനം 1422 കോടി രൂപയാണ്. വർധന 12.72 ശതമാനം. ടിക്കറ്റ് പരിശോധനയിലൂടെ 4.48 കോടി രൂപയും പാഴ്സൽ ലോഡിംഗ് വഴി 3.39 കോടി രൂപയും ലഭിച്ചു.
ആർപിഎഫ് 19,000 പേർക്കെതിരേ കഴിഞ്ഞ വർഷം കേസുകൾ രജിസ്റ്റർ ചെയ്തു. കരിഞ്ചന്തയിൽ ടിക്കറ്റ് വിൽപന, ലഹരിക്കടത്ത്, യാത്രക്കാർക്കെതിരേയുള്ള അതിക്രമങ്ങൾ എന്നീ സംഭവങ്ങളിലാണ് നടപടി. റെയിൽവേ സ്റ്റേഷനുകളിൽ കണ്ടെത്തിയ 178 കുട്ടികളെ രക്ഷപ്പെടുത്തി. റെയിൽവേ ഭൂമിയിൽ മാലിന്യം തള്ളിയ സംഭവങ്ങളിൽ പിഴയിനത്തിൽ 26.33 ലക്ഷം രൂപ ഈടാക്കി.
7446 മെട്രിക് ടൺ ആക്രിസാധനങ്ങൾ വിറ്റതുവഴി 23.04 കോടി രൂ പയുടെ റിക്കാർഡ് വരുമാനം ഡിവിഷൻ നേടിയതായും അദ്ദേഹം പറഞ്ഞു.
Tags : Thiruvananthapuram Railway Division revenue increases