തിരുവനന്തപുരം: എല്ലാം ശരിയാക്കും എന്നു പറഞ്ഞു വന്നവർ എല്ലാം തുലച്ചെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. പത്തു വർഷത്തെ ഭരണംകൊണ്ട് 22 ലക്ഷം കോടി രൂപ കേരളത്തിൽ വെറുതെ നശിപ്പിച്ചവരുടെ അവസാനത്തെ പ്രകടനമാണ് കേരള ബജറ്റ് എന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
വിലക്കയറ്റംകൊണ്ടു പൊറുതിമുട്ടിയ കേരളത്തിൽ തൊഴിൽ വർധനയ്ക്കോ വ്യവസായ മുന്നേറ്റത്തിനോ പിണറായി സർക്കാരിനെക്കൊണ്ടു കഴിഞ്ഞിട്ടില്ല. 2014ൽ കേന്ദ്രത്തിലെ കോണ്ഗ്രസ് സർക്കാർ അവസാനം നടത്തിയ വാഗ്ദാന പെരുമഴ പോലെയാണ് ഇപ്പോൾ കേരളത്തിൽ എൽഡിഎഫ് നടത്തിയിരിക്കുന്നത്.
ഉള്ള തൊഴിലാളികൾക്കുപോലും ശന്പളമില്ലാത്ത അവസ്ഥയാണ്. കുടിവെള്ള കാര്യത്തിൽ വലിയ പ്രതിസന്ധിയിലേക്കാണ് സംസ്ഥാനം പോകുന്നത്. ബജറ്റിൽ സംസ്ഥാനം പ്രഖ്യാപിച്ചിരിക്കുന്ന റെയിൽ പദ്ധതി വെറും വാഗ്ദാനം മാത്രമാണ്.
കേന്ദ്രസർക്കാർ ശരിയായ പ്ലാനിംഗ് നടത്തിയാണ് തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള ഹൈസ്പീഡ് റെയിൽ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Tags : Rajiv Chandrasekhar BJP President Kerala Budget