തുറവൂർ: കെഎസ്എഫ്ഇ തുറവൂർ ബ്രാഞ്ചിൽ മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ മൂന്ന് പേർ പിടിയിൽ. എൽദോ വർഗീസ്, ജിബി, സി.എ. ബിജു എന്നിവരാണ് പിടിയിലായത്. ഡിസംബർ 17ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
കുത്തിയതോട് സ്വദേശി മത്തായി വർഗീസ് എന്ന പേരിൽ എൽദോ വർഗീസ് രണ്ട് മുക്കുപണ്ട വളകൾ പണയംവച്ച് 1,40,000 രൂപ തട്ടിയെടുത്തിരുന്നു. ഭിന്നശേഷിക്കാരനായി അഭിനയിച്ചാണ് എൽദോ വർഗീസ് പണയം വയ്ക്കാനെത്തിയത്.
ഇയാൾക്കൊപ്പം സഹായിയെന്ന നിലയിൽ ജിബിയും ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. ബിജു മൊബൈൽ ആപ്പ് വഴി നിർമിച്ച വ്യാജ ആധാർ കാർഡാണ് തിരിച്ചറിയൽ രേഖയായി നൽകിയത്. ബ്രാഞ്ച് മാനേജർ നടത്തിയ വിശദമായ പരിശോധനയിലാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്.
ഒരു പവൻ സ്വർണത്തിൽ 32 ഗ്രാം ചെമ്പ് കയറ്റി സ്വർണനൂലുകൾ കൊണ്ട് പൊതിഞ്ഞാണ് സംഘം ആഭരണം നിർമിച്ചിരുന്നത്.
Tags : kerala police crimenews thuravoor alappuzha